Tuesday, 31 March 2020

രണ്ടാഴ്ചയ്ക്കിടെ തെന്മല– മടത്തറ പാതയിൽ പൊലിഞ്ഞതു 2 ജീവൻ

കുളത്തൂപ്പുഴ (05/03/20) : തെന്മല മടത്തറ പാതയിൽ രണ്ടാഴ്ചയ്ക്കിടെ വാഹനാപകടങ്ങളിൽ പൊലിഞ്ഞതു 2 ജീവനുകൾ. ഫെബ്രുവരി 25ന് തെന്മല പാതയിലെ പള്ളംവെട്ടിയിൽ തമിഴ്നാട്ടിലേക്കു കാറിൽ പോയ വീട്ടുകാർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിച്ച് കാറിലുണ്ടായിരുന്ന വീട്ടമ്മ തമിഴ്നാട് ശിവഗിരി ഈസ്റ്റ് സ്ട്രീറ്റിൽ രുക്മിണി (45) മരിച്ചു. മാർച്ച് ഒന്നിന് മടത്തറ പാതയിൽ ഗവ.തടി ഡിപ്പോയ്ക്കു സമീപം ലോറിയുമായി കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരൻ കടയ്ക്കൽ കുറ്റിക്കാട് കാരയ്ക്കാട് മധുവിലാസത്തിൽ വിഷ്ണുവിനേയും (24) മരണം തട്ടിയെടുത്തു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
over speeding, visibility issue due to curvy roadTBA2+https://plus.codes/6JWVW3W7+WC

2 അപകടങ്ങളിലും വില്ലൻ വേഷത്തിലെത്തിയതു ലോറികൾ. മറ്റു ചെറിയ അപകടങ്ങളിൽ പരുക്കേറ്റവർ അനവധിയാണ്. വിഷ്ണുവിനെ രക്ഷപ്പെടുത്താനുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ അശ്രാന്ത പരിശ്രമം പാഴാകുകയായിരുന്നു. തെന്മല മടത്തറ പാതയിൽ കൊടുംവളവുകളാണു മിക്ക അപകടങ്ങളിലും ഭീഷണിയായത്. കുളത്തൂപ്പുഴ മടത്തറ പാത മലയോര ഹൈവേയായി വീതി കൂട്ടി പണിതതോടെ വാഹനങ്ങളുടെ അമിതവേഗത ഭീതിയിലാക്കുന്നു. വേഗത നിയന്ത്രിക്കാൻ നടപടിയില്ല.
സ്പോർട്സ് ബൈക്കുകളുടെ മരണപ്പാച്ചിലിൽ മറ്റു വാഹനങ്ങൾ തീർത്തും വെട്ടിലായി. മടത്തറ പാതയിൽ കൊടുംവളവുകളിൽ വാഹനങ്ങൾക്ക് പരസ്പരം കാണാനാകുന്നില്ല. വനമേഖലകളിലെ മൺതിട്ടകളും പാതയോരത്തുള്ള വീടുകളെ ഒഴിവാക്കിയുള്ള വീതി കൂട്ടലും പലയിടത്തും വൻ ഭീഷണിയായി. വീടുകളുടെ വരാന്ത പാതയോരത്തായാണു പലയിടത്തും. കുട്ടികളുള്ള വീടുകളിൽ ഇതു വലിയ കെണിയാകും. മതിയായ നഷ്ടപരിഹാരം നൽകി വീടുകൾ നീക്കി സുരക്ഷിത ഗതാഗതം ഒരുക്കാൻ നടപടിയുണ്ടായില്ല. വലിയ അപകടഭീഷണിയുള്ള സ്ഥലങ്ങളിൽ വേണ്ട സുരക്ഷ ശക്തമാക്കിയില്ലെങ്കിൽ അപകടങ്ങൾ തുടർക്കഥയാകും.

Read more news from the source.

മറ്റയ്ക്കാടിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു

പൂഞ്ഞാര്‍ (01/03/20) : ഈരാറ്റുപേട്ട പൂഞ്ഞാര്‍ റോഡില്‍ മറ്റയ്ക്കാടിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു. പാലാ സ്വദേശികളായ മൈക്കിള്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചെമ്മരപ്പള്ളിക്കുന്നിന് സമീപത്തെ വളവിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പിന്നോട്ട് തെറിച്ച് സമീപത്തെ വീടിന്റെ ഗേറ്റിലേയ്ക്ക് പിന്‍വശം ഇടിച്ചുകയറി.
കാറിന്റെ മുന്‍വശം അപകടത്തില്‍ തകര്‍ന്നു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding, careless driving on curvy roadTBA0+https://plus.codes/6JXRMRF3+9G

Read more news from the source.

കൊട്ടാരക്കര എംസി റോഡിൽ കാർ ബൈക്കിലിടിച്ച്‌ ഐടിഐ വിദ്യാർഥി മരിച്ചു

കൊട്ടാരക്കര (20/03/20) : എംസി റോഡിൽ ലോവർ കരിക്കത്ത് കാർ ബൈക്കിലിടിച്ച്‌ ഐടിഐ വിദ്യാർഥി മരിച്ചു. ശൂരനാട് നോർത്ത് അനിൽ ഭവനിൽ അനിൽകുമാറിന്റെ മകൻ മിഥുൻകുമാർ (21)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പട്ടാഴി കന്നിമേൽ അമ്പിയറ വടക്കേക്കര പുത്തൻവീട്ടിൽ സുബിൻബാബു (20)വിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ചന്ദനത്തോപ്പ് ഐടിഐ വിദ്യാർഥികളാണ്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding, overtakingTBA1+https://plus.codes/6JWRXQVR+W7

വ്യാഴാഴ്ച വൈകിട്ട് 5.15നായിരുന്നു അപകടം. പഠനത്തിന്റെ ഭാഗമായി കൊട്ടാരക്കര കരിക്കത്തുള്ള വാഹന ഷോറൂമിൽ പ്രവൃത്തി പരിശീലനത്തിലായിരുന്നു വിദ്യാർഥികൾ. ഷോറൂമിൽനിന്ന് മടങ്ങവെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് അടൂർ ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മറ്റു വാഹനങ്ങളെ മറികടന്നാണ് കാർ ഏതിർവശത്തുകൂടി പോകുകയായിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് തെറിച്ച് എതിർഭാഗത്തുള്ള ഓടയിൽ പതിച്ചു. നിർത്താതെപോയ കാർ സമീപമുള്ള പെട്രോൾ പമ്പിനു സമീപം ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവർ കടന്നു.

സമീപമുള്ള വാഹന ഷോറൂമിലെ ജീവനക്കാരാണ് ഇരുവരേയും കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മിഥുൻകുമാർ മരിച്ചു. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലാണ് മിഥുൻകുമാറിന്റെ അമ്മ മിനി. സഹോദരൻ അരുൺ. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ.

സംഭവസ്ഥലത്തെ വീഡിയോ ദൃശ്യങ്ങൾ ചുവടെ :-

 

Read more news from the source.

Video source: Mathrubhumi 

Monday, 30 March 2020

ചിങ്ങവനം പുത്തൻപാലത്തിനു സമീപം ഒരിടവേളയ്ക്കു ശേഷം വീണ്ടും അപകടം; മണിക്കൂറുകൾക്കു ശേഷം ചിങ്ങവനം ജംക്‌ഷനിൽ കാറിനു പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചു മറ്റൊരു അപകടം

ചിങ്ങവനം (27/02/20) : എംസി റോ‍ഡിൽ ചിങ്ങവനം പുത്തൻപാലത്തിനു സമീപം ഒരിടവേളയ്ക്കു ശേഷം വീണ്ടും അപകടം. ഇന്നലെ 8.30ന് ബൈക്കിനു പിന്നിൽ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് ഓ‍ടിച്ചിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.
ചങ്ങനാശേരി ഭാഗത്തു നിന്നു വന്ന ബസ് മുന്നിൽ പോയ ബൈക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായത്. ബൈക്കിന്റെ പിന്നിൽ ബസ് തട്ടിയതോടെ യാത്രക്കാരൻ കുറിച്ചി സ്വദേശി ആരോമൽ (21) റോഡിലേക്കു തെറിച്ചു വീണു. ബൈക്ക് ബസിനടിയിലേക്കും കയറി. ബൈക്കിനെയും വലിച്ചുകൊണ്ട് മീറ്ററുകളോളം മുന്നോട്ടു നീങ്ങിയാണ് ബസ് നിർത്തിയത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
overtakingTBATBAhttps://plus.codes/6JXRGG6G+PX

റോഡരികിലേക്കു തെറിച്ചു വീണതാണ് ആരോമലിന് രക്ഷയായതത്. ബസ് പാഞ്ഞു വരുന്നത് കണ്ട് എതിർ ദിശയിൽ നിന്നും വന്ന ഓട്ടോറിക്ഷ വെട്ടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു. ഓട്ടോ ഡ്രൈവർ സാബുവും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് എംസി റോഡിൽ അര മണിക്കൂർ ഗതാഗതക്കുരുക്ക് ഉണ്ടായി.

മണിക്കൂറുകൾക്കു ശേഷം ചിങ്ങവനം ജംക്‌ഷനിൽ കാറിനു പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചു മറ്റൊരു അപകടവും ഉണ്ടായി.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding and overtakingNA as nobody deceased in the accident0https://plus.codes/6JXRGGCG+F3

എംസി റോഡിൽ സ്ഥിരമായി അപകടങ്ങൾ സംഭവിക്കുന്ന പ്രദേശമാണ് ചിങ്ങവനം പുത്തൻ പാലം. അമിത വേഗവും ഗതാഗത ലംഘനങ്ങളും നിയന്ത്രിക്കാൻ ഡിവൈഡറുകളും കോണുകളും സ്ഥാപിച്ചെങ്കിലും അപകടങ്ങൾ കുറയുന്നില്ല. നാറ്റ്പാക് സംഘം നടത്തിയ പരിശോധനയിൽ റോഡിലെ അശാസ്ത്രീയമായ ചരിവ് അപകട കാരണമായി കണ്ടെത്തിയിരുന്നു. ഇറക്കത്തിൽ ഭാരവാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയുന്നതും പതിവാണ്.

പൊലീസ് പരിശോധന ശക്തമാക്കിയിട്ടും ചിങ്ങവനത്ത് അപകടങ്ങൾ കുറയുന്നില്ല. റോഡ് അപകടങ്ങൾ കുറയ്‌ക്കുന്നതിനു വേണ്ടി റോഡിനു നടുവിൽ മീഡിയൻ സ്ഥാപിക്കുകയും , മുന്നറിയിപ്പ് ബോ‌ർഡുകൾ വയ്‌ക്കുകയും ചെയ്‌തിട്ടും ചിങ്ങവനം പുത്തൻപാലം ജംഗ്ഷൻ അപകടത്തുരുത്തായി തുടരുന്നു. ഇന്നലെ രാവിലെയുണ്ടായ ബൈക്കിന് പിന്നിൽ സ്വകാര്യ ബസിടിച്ചുണ്ടായ അപകടമാണ് ഒടുവിലത്തെ സംഭവം. ബൈക്ക് യാത്രക്കാരൻ അത്ഭുകരമായാണ് രക്ഷപെട്ടത്. 2020 ആരംഭിച്ച ശേഷം ഇവിടെ ഇതുവരെ പത്തിലേറെ അപകടങ്ങൾ ഉണ്ടാകുകയും, രണ്ടു പേർ മരിക്കുകയും ചെയ്‌തു. അപകടങ്ങളെല്ലാം ഡ്രൈവർമാരുടെ അശ്രദ്ധകൊണ്ടു മാത്രമാണ് ഉണ്ടായതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും കണ്ടെത്തൽ. ജനുവരി ആദ്യവാരമാണ് ഈ വർഷം ആദ്യം ഇവിടെ അപകടമുണ്ടായത്.

അടുത്തിടെ ചിങ്ങവനത്തുണ്ടായ അപകടങ്ങൾ :-

-> മണിപ്പുഴയിലെ സ്വകാര്യ ഷോറൂം ജീവനക്കാർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പുത്തൻപാലത്തിന് സമീപം അപകടത്തിൽപ്പെട്ട് രണ്ടു യുവാക്കളിൽ ഒരാൾ മരിച്ചു

-> റോഡരികിൽ വിൽപ്പനയ്‌ക്കു വച്ചിരുന്ന മീൻ വാങ്ങാൻ നിറുത്തിയ ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവ് മരിച്ചു

-> പാലുമായി കോട്ടയത്തേയ്‌ക്കു വരികയായിരുന്നു മിനി ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിൽ ഇടിച്ച് വാഹനം തകർന്നു

-> ചങ്ങനാശേരിയിൽ നിന്നും മൈദയുമായി കോട്ടയത്തേയ്‌ക്കു വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

Read more news from the source I.
Read more news from the source II. 

Sunday, 29 March 2020

തിരൂര്‍ക്കാട് ദേശീയപാതയില്‍ സീബ്രലൈൻ മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു

മലപ്പുറം (30/01/20) : മലപ്പുറം തിരൂര്‍ക്കാട് ദേശീയപാതയില്‍ സീബ്രലൈന്‍ മുറിച്ചു കടക്കുന്നതിനിടെ യുവതിയെ കാറിടിച്ച് തെറിപ്പിച്ച് സാരമായി പരുക്കേറ്റു. രാമപുരം സ്വദേശി ചക്കംതൊടി സൗദയ്ക്കാണ് ദാരുണാനുഭവം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
reckless driving, speedingTBA0+https://plus.codes/7J2RX5MQ+M5

തിരൂര്‍ക്കാട് ദേശീയപാതയില്‍ നിന്നുളള സി.സി.ടി.വി ദൃശ്യങ്ങളാണിത്. റോഡ് നിയമങ്ങള്‍ പാലിച്ച് സീബ്ര ലൈന്‍ മുറിച്ച കടക്കുന്ന സൗദയെ ‌അശ്രദ്ധമായെത്തിയ കാര്‍ ഇടിച്ചു വീഴ്ത്തി. ഇടതുകാലിനും വലതുകൈക്കും സാരമായി പരുക്കുണ്ട്.


സംഭവം നടന്ന ജനുവരി 30 ന് സൗദയുടെ കുടുംബത്തോട് കേസിന് പോവരുതെന്നും ചികില്‍സാചിലവ് നല്‍കാമെന്നും അറിയിച്ചു. ഇടതുകാലിനും വലതുകൈക്കും സാരമായി പരുക്കുണ്ടെന്ന് ബോധ്യമായതോടെ രണ്ടു ദിവസത്തിന് ശേഷം കാറുടമയുടെ സ്വഭാവം മാറി. കേസന്വേഷിക്കുന്ന പൊലീസ് ഇന്‍സ്പെക്ടറും ചികില്‍സിക്കുന്നു ഡോക്ടറും അഭിഭാഷകനുമെല്ലാം ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. സീബ്രലൈനില്‍ വച്ച് വാഹനമിടിച്ചത് വീഴ്ചയാണന്നു പോലും അംഗീകരിക്കാന്‍ വാഹന ഉടമ തയാറുമല്ല.
FIR No: 0028, Mankada Police Station, Malappuram
ഫെബ്രുവരി ഒന്നിന് മങ്കട പൊലീസ് സ്റ്റേഷനില്‍ എത്തി സൗദയുടെ മകന്‍ പരാതി നല്‍കിയെങ്കിലും കേസന്വേഷണം ആരംഭിച്ചിട്ടില്ല. രണ്ടു മക്കളും പ്രായമായ ഉമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം സ്വകാര്യസ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന സൗദയുടെ തുശ്ചമായ വരുമാനമാണ്.

Accident location
Read more news from the source.

Saturday, 28 March 2020

പഴയന്നൂരിൽ ബൈക്ക് അപകടം; ഒഴിവായത് ദുരന്തം

പഴയന്നൂർ (15/02/20) : പഴയന്നൂരിൽ വടക്കേത്തറ ആശുപത്രിക്ക് സമീപം ഇന്നലെ ബൈക്ക് അപകടം. ഇന്ന് 11:20ന് ആണ് അപകടം നടന്നത്. ബജാജ് എൻഎസ് 200 ബൈക്ക് ഓടിച്ചിരുന്നയാളാണ് അപകടത്തിൽപ്പെട്ടത്. യുവാവ് ഹെൽമെറ്റ് ധരിച്ചത് കൊണ്ട് സാരമായി പരിക്കുകൊളോടെ രക്ഷപെട്ടു. കഴിഞ്ഞ ദിവസം ഇവിടെ ഡ്യൂക്ക് ബൈക്ക് അപകടത്തിൽ പെട്ടിരുന്നു. അമിതവേഗതയും ശ്രദ്ധയില്ലായ്മ്മയും ആണ് ഇവിടെ മിക്ക അപകടങ്ങളുടെയും കാരണം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingTBA0+https://plus.codes/7J2RMCVG+R5

സിസിടീവി ദൃശ്യങ്ങൾ ചുവടെ:-


 Source: Facebook Post

പഴയന്നൂർ (15/02/20) : ഇന്നലെ പഴയന്നൂരിൽ ഡ്യൂക്ക് ബൈക്കും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് അപകടം. ഒഴിവായത് വൻ ദുരന്തം. ബൈക്ക് ഓടിച്ചിരുന്ന ആൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
 
തൊട്ടടുത്തുള്ള സ്‌കൂളിൽ വാർഷിക പരിപാടികൾ നടക്കുന്ന സമയമായിരുന്നു. റോഡിൽ നല്ല തിരക്കും. അതിന്റെ ഇടയിൽ ആണ് അപകടം നടക്കുന്നത്. തലനാരിയേഴ്കാണ് ദുരന്തം ഒഴിവായത്.

Friday, 27 March 2020

കറുകച്ചാലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിനു പരുക്ക്

കറുകച്ചാൽ (24/02/20) : കറുകച്ചാൽ-മണിമല റോഡിൽ പത്തനാട് ഇലയ്ക്കാട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. ചങ്ങനാശേരി മലകുന്നം സ്വദേശി ഹരികുമാറിനാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് 4.30നാണ് അപകടം. മണിമല ഭാഗത്തു നിന്നും കറുകച്ചാലിലേക്ക് വന്ന ഹരികുമാർ ഓടിച്ച ബൈക്കിൽ കറുകച്ചാൽ ഭാഗത്തു നിന്നും പത്തനാട് ഭാഗത്തേക്ക് വന്ന മുണ്ടത്താനം സ്വദേശി ബിനോയി ഓടിച്ച കാർ ദിശ തെറ്റി വന്ന് ഇടിച്ചു കയറുകയായിരുന്നു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
losing control, speedingTBA0+https://plus.codes/6JXRGM5V+F2
പരുക്കേറ്റ് റോഡിൽ വീണ ഹരികുമാറിനെ നാട്ടുകാർ ചേർന്ന് കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കറുകച്ചാൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു.

Read more news from the source.

ചാവക്കാട് ദേശീയപാതയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് നവവധു മരിച്ചു

ചാവക്കാട് (20/03/20) : വിശ്വനാഥ ക്ഷേത്രത്തിനടുത്ത് ദേശീയപാത 66 ൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് നവവധു മരിച്ചു. മണത്തല ബേബി റോഡ് രാമാടി വീട്ടിൽ നന്ദകിഷോറിന്റെ ഭാര്യ നൈമയാണ് (23) മരിച്ചത്. ഉച്ചയ്ക്ക് 12.20 നായിരുന്നു അപകടം. ഭർത്താവിന്റെ വീട്ടിൽനിന്നു വടക്കേക്കാടുള്ള ബാങ്കിലേക്ക് സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം. സാരമായ പരുക്കേറ്റ നൈമയെ ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2020 ജനുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
TBATBA1https://plus.codes/7J2RH2H9+JG

Read more news from the source.

ടികെ റോഡിൽ കറ്റോട് വളവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം

തിരുവല്ല (25/03/20) : ടികെ റോഡിൽ കറ്റോട് വളവിൽ അപകടം വിട്ടൊഴിയുന്നില്ല. തിങ്കൾ രാത്രി പത്തരയോടെ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ഒടുവിലേത്തേത്. അപകടത്തിൽ കല്ലൂപ്പാറ സ്വദേശികളായ 2 യുവാക്കൾ മരിച്ചു. തുരുത്തിക്കാട് കോമളം സ്വദേശിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
അപകടത്തിൽ പരുക്കേറ്റ് മിനിട്ടുകളോളം റോഡിൽ കിടന്നവരെ കണ്ടിട്ടും അതുവഴി പോയി വാഹനങ്ങൾ നിർത്താതെ പോകുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. നാട്ടുകാരിൽ ചിലരും ഓട്ടോറിക്ഷ തൊഴിലാളികളുമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.രണ്ട് വർഷം മുൻപ് ഇവിടെ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് ബൈക്ക് യാത്രക്കാർ മരിച്ചു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
overtaking, speedingTBA3+https://plus.codes/6JXR9HMW+CM

ഒരുവർഷം മുൻപ് വളവിലെ മതിലിലിടിച്ച് സ്കൂട്ടർ യാത്രക്കാരനും മരിച്ചു. മനയ്ക്കച്ചിറ മുതൽ കറ്റോട് വളവുവരെ വലിയ അപകട മേഖലയാണ് 10 വർഷത്തിനുള്ളിൽ 20 പേരെങ്കിലും ഈ ഭാഗത്ത് മരിച്ചിട്ടുണ്ട്. ‌വാഹനങ്ങളുടെ അമിത വേഗമാണ് അപകടത്തിന് കാരണം. ആഴ്ചയിൽ 2 അപകടങ്ങളെങ്കിലും ഇവിടെ പതിവാണ്. 2015– 16 കാലഘട്ടത്തിലാണ് ഈ റോഡ് ഉയർന്ന നിലവാരത്തിൽ ഉയർത്തിയത്.

റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്തതോടെ സാധാരണയിൽ കവിഞ്ഞ വേഗത്തിലാണ് വാഹനങ്ങൾ പായുന്നത്. ഇരുചക്ര വാഹന യാത്രക്കാർ പോലും 80 കിലോമീറ്റർ വേഗത്തിലാണ് പോകുന്നത്. ഇതുമൂലം ഇരുചക്ര വാഹനങ്ങൾ തമ്മിൽ ഇടിച്ച് അപകടങ്ങൾ പതിവാകുന്നു. പലഭാഗത്തും റോ‍ഡ് നിർമാണത്തിലെ അശാസ്ത്രീയതയും അപകടങ്ങൾക്ക് കാരണമാകുന്നതായി വിദഗ്ധർ ചൂണ്ടികാട്ടുന്നു.

Read more news from the source.

Thursday, 26 March 2020

വാളകം പലനാട്ട് കവലയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിൽ ഇടിച്ചു കയറി

മൂവാറ്റുപുഴ (06/03/20) : സ്കൂൾ ബസ് നിയന്ത്രണം വിട്ടു റോഡരികിലുള്ള ഫർണിച്ചർ കടയിൽ ഇടിച്ചു കയറി. ഇന്നലെ രാവിലെ എട്ടിന് വാളകം പലനാട്ടിൽ കവലയിലാണ് അപകടം. ബസിലുണ്ടായിരുന്ന 15 വിദ്യാർഥികളും പരുക്കില്ലാതെ രക്ഷപ്പെട്ടു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
TBATBA0+https://plus.codes/6JXRXGJC+95

കടാതി വിവേകാനന്ദ സ്കൂളിലെ ബസാണ് റോഡരികിലെ മനേക്കുടി ഷാജന്റെ ഫർണിച്ചർ കടയിലേക്ക് പാഞ്ഞുകയറിയത്. കടയുടെ ഗേറ്റും ഇരുമ്പ് ഗ്രില്ലും തകർത്താണ് വാഹനം നിന്നത്. ഈ സമയം ഇവിടെ ആളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.
സംഭവത്തിൽ മോട്ടർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വാളകം ബഥനിപ്പടിയിലും സ്കൂൾ വാൻ അപകടത്തിൽപ്പെട്ടിരുന്നു. വാളകം സർക്കാർ സ്കൂളിലെ വിദ്യാർഥികളുമായി പോയിരുന്ന വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് 12 വിദ്യാർഥികൾക്ക് പരുക്കേറ്റിരുന്നു.

Read more news from the source.

കറ്റോട് പാലത്തിൽ നിന്ന് തോട്ടിലേക്ക് ലോറി മറിഞ്ഞു; ക്ലീനർ മരിച്ചു

തിരുവല്ല (02/11/17) : റെഡിമിക്സ് കോൺക്രീറ്റ് യൂണിറ്റ് ഘടിപ്പിച്ച ലോറി ടികെ റോഡിൽ കറ്റോട് പാലത്തിൽനിന്ന് തോട്ടിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. ക്ലീനർ കോട്ടയം പാമ്പാടി എട്ടാം മൈൽ നീലിമംഗലം വീട്ടിൽ ബാബു (51) ആണ് മരിച്ചത്. പരുക്കേറ്റ ഡ്രൈവർ കോട്ടയം കോടിമത പുതുവൽചിറ ഔസേപ്പിനെ (കുട്ടപ്പൻ - 68) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Reason for AccidentPossible protection for deceased Number of lives in 1 year in the place Approximate Plus code from description
backside of the lorry hit on the bridge and lost controlTBA0+https://plus.codes/6JXR9JP2+7C

ഇന്നലെ വൈകിട്ട് 3.30ന് ആയിരുന്നു അപകടം. കോട്ടയത്തെ നിർമാണ കമ്പനിയുടേതാണ് ലോറി. ആറന്മുളയിലെ നിർമാണ സ്ഥലത്തേക്ക് കോൺക്രീറ്റുമായി പോകുമ്പോഴാണ് അപകടം. ലോറി പാലത്തിൽ കയറിയ ഉടനെ പിൻവശം പാലത്തിന്റെ കൈവരിയിൽ തട്ടുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഇതോടെ മുൻവശം പൊങ്ങി ലോറി തോട്ടിലേക്കു മറിഞ്ഞു. ഡ്രൈവർ തെറിച്ച് പാലത്തിന്റെ സംരക്ഷണഭിത്തിയിലൂടെ റോഡിലേക്കും ക്ലീനർ തോട്ടിലേക്കും വീണു. ക്ലീനറുടെ മുകളിലേക്ക് പാലത്തിന്റെ കൈവരിയുടെ തകർന്ന ഭാഗവും അതിനു മുകളിലേക്ക് ലോറിയും വീഴുകയായിരുന്നു. നാട്ടുകാരും അഗ്നിശമനസേനാംഗങ്ങളും ചേർന്ന് തോട്ടിലിറങ്ങി വടം കെട്ടി ലോറി ഉയർത്തി ക്ലീനറെ പുറത്തെടുക്കുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴാണ് മരണം.
കൈവരി തകർന്ന് അപകടാവസ്ഥയിലായതിനാൽ കറ്റോട് പാലത്തിൽ കൂടി വാഹനങ്ങൾ വേഗം കുറച്ച് പോകണമെന്നും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നും പിഡബ്ല്യുഡി അധികൃതർ അറിയിച്ചു.

Read more news from the source.

Sunday, 22 March 2020

പിണ്ണാക്കനാട്ട് വാഹനാപകടത്തില്‍ യുവാവ് മരിച്ചു

പിണ്ണാക്കനാട് (09/03/20) : കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മിനി ലോറിയി ലിടിച്ചു യുവാവ് മരിച്ചു. 12 പേര്‍ക്ക് പരിക്ക്. മുണ്ടക്കയം കോരുത്തോട് മടുക്ക ,പാറകുന്നേല്‍ സെബാസ്റ്റ്യന്റെ മകന്‍ സെബിന്‍ (32) ആണ് മരിച്ചത്.
കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും പോയ മിനി ലോറിയില്‍ എതിര്‍ ദിശയില്‍ നിന്നും മറ്റൊരു വാഹനത്തെ മറികടന്നു വന്ന സ്വകാര്യ ബസ് ഇടിച്ചു കയറിയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ബസിലുണ്ടായിരുന്ന 12 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പിണ്ണാക്കനാട് ഗ്യാസ് ഏജന്‍സിക്ക് സമീപം തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. അപകടം നടന്നയുടന്‍ സെബിനെ ഈരാറ്റുപേട്ട പി.എം സി ആശുപ് ത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിണ്ണാക്കനാട് പോലീസ് മേല്‍നട പടികള്‍ സ്വീകരിച്ചു. കോരുത്തോട് വനിത സഹകരണ ബാങ്ക് ജീവനക്കാരി ജെസിയാണ് സെബിന്റെ മാതാവ്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
overtaking, speedingTBA1https://plus.codes/6JXRJQJG+GQ

സംഭവ സ്ഥലത്തെ വീഡിയോ ദൃശ്യങ്ങൾ താഴെ :-


Saturday, 21 March 2020

പാലായില്‍ പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥിയ്ക്ക് വാഹനമിടിച്ച് പരിക്ക്

പാലാ (10/03/20) : പാലായില്‍ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞു വീട്ടിലേയ്ക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനിയ്ക്ക് വാഹനാപകടത്തില്‍ സാരമായ പരിക്ക്. പാലാ അരുണാപുരം വടക്കേക്കുന്നേല്‍ പറമ്പില്‍ ജോസിന്റെ മകള്‍ മിന്നു ജോസിനാണ് (15) പിക്കപ്പ് വാന്‍ ഇടിച്ച് സാരമായി പരിക്ക് പറ്റിയത്.
വെള്ളാപ്പാട് സെന്റ് മേരീസ് കോളേജിന് മുന്നില്‍ മിന്നു റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. വാന്‍ ഒരു കാറിലിടിച്ച ശേഷം മിന്നുവിനെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൊലേറോയിലും ഇടിച്ചു. രണ്ടു കാലുകളും ഒടിഞ്ഞ് തൂങ്ങിയ മിന്നുവിനെ ആദ്യം പാലാ ജനറലാശുപത്രിയിലെത്തിച്ചശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingTBA0+https://plus.codes/6JXRPM5G+RWF

പാലാ മഹാത്മാഗാന്ധി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് മിന്നു. ഏറ്റുമാനൂര്‍  പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ വെള്ളാപ്പാട് ഭാഗത്ത് ചൊവ്വാഴ്ച പകല്‍ 12നാണ് അപകടം.

Read more news from the source. 

ചിന്നക്കടയില്‍ മദ്യലഹരിയിൽ ബൈക്കിൽ പാഞ്ഞെത്തിയ യുവാക്കൾ പൊലീസുകാരെ ഇടിച്ചുതെറിപ്പിച്ചു

കൊല്ലം (19/03/20) : ചിന്നക്കടയില്‍ മദ്യലഹരിയില്‍ അമിതവേഗതയില്‍ ബൈക്കിലെത്തിയ യുവാക്കള്‍ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാരെ ഇടിച്ചുതെറിപ്പിച്ചു. ബുധനാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം.

റോഡില്‍ വാഹനങ്ങള്‍ പരിശോധിക്കുകയായിരുന്ന ശ്രീജിത്ത്, പ്രശാന്ത് എന്നീ പോലീസുകാരെയാണ് യുവാക്കൾ ഇടിച്ചുതെറിപ്പിച്ചത് . ബൈക്ക് ഓടിച്ച വിന്‍സന്റ് പോലീസ് കാവലില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശ്രീജിത്തിനെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding, careless driving, drunk drivingNA as nobody deceased in the accident0+https://plus.codes/6JWRVHPR+C8P

പ്രശാന്ത് പരുക്കുകളോടെ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. ബൈക്കിലുണ്ടായിരുന്ന സനലിനെ സംഭവസ്ഥലത്തുവെച്ചുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക്‌ കേസെടുത്തതായി പോലീസ് അറിയിച്ചു.

സംഭവ സ്ഥലത്തെ വീഡിയോ ചുവടെ:-


Read more news from the source.

Drunken youth rams policemen on duty in Kollam

Kollam: In an unfortunate incident, 2 inebriated riders on a bike crashed into night patrol policemen who were on duty at Chinnakada in Kollam. The police on duty for vehicle inspection were thrown away and sustained injuries. Police have booked a case of non-culpable homicide against the bike riders.
The incident happened on Wednesday midnight. Policemen Sreejith and Prashanth, were injured in the incident. Bike rider Vincent also was injured and is under treatment at the district hospital.

Sreejith who sustained injuries on his head was first taken to the district hospital and later shifted to a private hospital. Prashanth is under treatment at the district hospital. Pillion rider Sanal was arrested by the police at the place of crime itself.

Read more news from the source. 

Friday, 20 March 2020

പയ്യനാമണ്ണിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു

കോന്നി (19/03/20) : പയ്യനാമണ്ണിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു. പയ്യനാമൺ ജംക്‌ഷനിൽ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കോന്നി പൂങ്കാവ് റോഡിൽ നടന്ന അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി അതുമ്പുംകുളത്ത് നിന്ന് കോന്നി ഭാഗത്തേക്ക് സഞ്ചരിച്ച ആംബുലൻസിനെ ബൈക്ക് യാത്രികൻ മറികടക്കവേ അപകടം നടക്കാതിരിക്കുവാൻ ആംബുലൻസ് ഡ്രൈവർ വാഹനം ഒഴിച്ചു മാറ്റവേയാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
overtaking by the bike & losing control of the ambulanceNA as nobody deceased in the accident0https://plus.codes/6JXR7V2F+73

അപകടത്തിൽ ആംബുലൻസ് ഡ്രൈവർ റിൻസന് നിസ്സാര പരുക്കേറ്റു. സംഭവത്തിൽ ആംബുലൻസിന്റെ ചില്ലുകൾ തകരുകയും വാഹനത്തിനു തകരാർ സംഭവിക്കുകയും ചെയ്തു. വാഹനം റോഡിന്റെ കുറുകെ വീണതിനാൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. തുടർന് ക്രയിൻ ഉപയോഗിച്ച് വാഹനം നീക്കം ചെയ്യുകയായിരുന്നു. കോന്നിയിൽ നിന്ന് ഫയർഫോഴ്‌സും പോലീസും എത്തി തുടർ നടപടികൾ സ്വീകരിച്ചു.

Read more news from the source.

Wednesday, 18 March 2020

അത്താണിയിൽ ബൈക്ക് കനാലിൽ വീണ് യുവാവ് മരിച്ചു

മുളങ്കുന്നത്തുകാവ് (17/03/20) : റോഡരികിലെ കനാലിലേക്ക് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് ചെനങ്ങാംപറമ്പിൽ പ്രകാശന്റെ മകൻ പ്രജിത്താണ് (25) മരിച്ചത്. അത്താണി പാലത്തിനു സമീപം രാത്രി 12 നായിരുന്നു അപകടം. പാലത്തിനോട് ചേർന്നുള്ള വളവിൽ ആറടിയോളം താഴ്ചയുള്ള കനാലിലേക്ക് ബൈക്ക് മറിയുകയായിരുന്നു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
low light & no reflectorsHelmets may have helped1https://plus.codes/7J2R47Q3+59

കനാലിന്റെ ഭാഗമായ കോൺക്രീറ്റ് ഭിത്തിയിൽ തലയിടിച്ചാണ് യുവാവ് വീണതെന്നു കരുതുന്നു. അമ്പലപുരത്തു നടത്തുന്ന കോഴിഫാമിലെ ജോലികൾ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. മറ്റൊരു വാഹനത്തിൽ പുറകിൽ യാത്ര ചെയ്തിരുന്ന സുഹൃത്തുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി.

Read more news from the source.

Tuesday, 17 March 2020

ഇടുക്കി വെള്ളത്തൂവലില്‍ ബസ് സ്‌റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി; ഒരു സ്ത്രീ മരിച്ചു

ഇടുക്കി (01/03/20) : ഇടുക്കി വെള്ളത്തൂവലില്‍ ബസ് സ്‌റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി ഒരു സ്ത്രീ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലും കാറിടിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും മൂന്ന് സ്ത്രീകള്‍ക്കുമാണ് പരിക്കേറ്റത്. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding & drunken drivingNo protection for pedestrian1https://plus.codes/6JXVX2GH+JH

സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ചുവടെ :-


Read more news from the source.

അണക്കപ്പാറയിൽ നിയന്ത്രണം വിട്ട കാർ പാടത്തേക്ക് മറിഞ്ഞ് ആറ് പേർക്ക് പരിക്ക്

വടക്കഞ്ചേരി (15/03/20) : പാലക്കാട്‌-വടക്കഞ്ചേരി ദേശീയ പാത അണക്കപ്പാറയിൽ നിയന്ത്രണം വിട്ട കാർ പാടത്തേക്ക് മറിഞ്ഞ് കൈകുഞ്ഞ്
ഉൾപ്പടെ ആറ് പേർക്ക് പരിക്ക്. വീഴ്ലി കുന്നങ്കാട് തങ്കമണി രാജൻ(60),  സുമതി മേനോൻ(48), വിഷ്ണു മോഹൻ (24), അജിത്ത് വാസു (22), അനന്യ (6), അമയ്യ(2) എന്നിവർക്കാണ് പരിക്കേറ്റത്.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
losing control while turning to side roadNA as nobody deceased in the accident0https://plus.codes/7J2RJGC6+F2
ഇന്ന് ഉച്ചക്ക് ഒന്നേമുക്കാലോടെയായിരുന്നു അപകടം സംഭവിച്ചത്. ദേശീയ പാതയിൽ നിന്നും കാർ മുടപ്പലൂരിലേക്ക് തിരിയുന്നതിനിടയിൽ നിയന്ത്രണം തെറ്റി ഇരുപതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു. ഓടി കൂടിയ നാട്ടുകാരും, പോലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റവർ പാലക്കാട്‌ ജില്ലാശുപത്രിയിൽ ചികിത്സ തേടി.

Read more news from the source.

Monday, 16 March 2020

തേനിടുക്കിൽ നിർത്തിയിട്ടിരുന്ന ലോറി നൂറ് മീറ്ററോളം ഉരുണ്ട് നീങ്ങി കുഴിലേക്ക് പതിച്ചു; ഒഴിവായത് വൻ ദുരന്തം

വടക്കഞ്ചേരി (12/03/20) : വടക്കഞ്ചേരി-തൃശൂർ ദേശീയ പാത തേനിടുക്കിൽ നിർത്തിയിട്ടിരുന്ന ലോറി നൂറ് മീറ്ററോളം ഉരുണ്ട് നീങ്ങി കുഴിലേക്ക് പതിച്ചു.
ഒഴിവായത് വൻ ദുരന്തം. തേനിടുക്ക് ബസ്‌സ്റ്റോപ്പിന്
സമീപം ഇന്ന് രാവിലെ ആറ് മണിയോടു കൂടിയായിരുന്നു സംഭവം. റോഡരികിൽ ലോറി നിർത്തി ഡ്രൈവർ ചായ കുടിക്കുന്നതിനിടെ ലോറി ഉരുണ്ട് നീങ്ങുകയായിരുന്നു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
careless parkingNA as nobody deceased in the accident0https://plus.codes/7J2RHFR7+V2
തിരക്കുള്ള ദേശീയപാതയിലൂടെ ലോറി ഉരുണ്ട് പോകുന്നത് കണ്ട് നാട്ടുകാർ ബഹളം വച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഈ സമയം ഇത് വഴി വാഹനങ്ങൾ ഒന്നും ഇല്ലാതിരുന്നതിന്നാലും ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. കുഴിയിലേക്ക് തലകീഴായി മറിഞ്ഞ ലോറി ഭാഗീകമായി തകർന്നു. തൃശ്ശൂർ ദിശയിൽ നിന്നും പാലക്കാട്‌ ഭാഗത്തേക്ക് ലോഡ്മായി പോയ ലോറിയാണ് അപകടത്തിൽ പ്പെട്ടത്. ലോറി നിർത്തുമ്പോൾ ഹാന്റ് ബ്രേക്ക് ഇടാത്തതാണ് അപകടകാരണമെന്ന് കരുതുന്നു.

Read more news from the source. 

Sunday, 15 March 2020

പെരുമ്പാവൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഗർഭിണിയടക്കം 3 പേർ മരിച്ചു

പെരുമ്പാവൂർ (15/03/20) : തടി ലോറിയും കാറും കൂട്ടിയിടിച്ച് ഗർഭിണിയടക്കം ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. മലപ്പുറം കോഡൂർ ഒറ്റത്തറയിൽ താമസിക്കുന്ന മൂഴിത്തൊടി സലാഹുദ്ദീന്റെ മകൻ ഹനീഫ (28), ഭാര്യ സുമയ്യ (20), ഹനീഫയുടെ സഹോദരൻ ഷാജഹാൻ (18) എന്നിവരാണ് മരിച്ചത്. ഏഴു മാസം ഗർഭിണിയായ സുമയ്യയെ പ്രസവത്തിനു മുണ്ടക്കയത്തെ വീട്ടിലാക്കാൻ പോകുമ്പോഴാണ് ദുരന്തം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
sleeping accident for head on collisioncould have worn seat belt & proper NCAP rated airbags might have helped3https://plus.codes/7J2R3GG4+9G

എംസി റോഡിൽ പുല്ലുവഴിയിൽ ഡബിൾപാലത്തിനു സമീപം (കലവറ ഹോട്ടലിനു സമീപം) ഇന്നലെ പുലർച്ചെ 3.30നാണ് അപകടം. മൂവാറ്റുപുഴ ഭാഗത്തു നിന്നു പെരുമ്പാവൂരിലേക്ക് റബർ തടിയുമായി വരികയായിരുന്ന ലോറിയുമായിട്ടാണ് എതിരെ വന്ന കാർ കൂട്ടിയിടിച്ചത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് മോട്ടർ വാഹന വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്.

അപകടത്തിൽ പെട്ടവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ലോറി ഇടതുവശം ചേർത്താണ് ഓടിച്ചിരുന്നതെന്നും കാർ റോഡിന്റെ മധ്യഭാഗം കടന്ന് നിയന്ത്രണം വിട്ട് വലതുവശത്തേക്കു ഇടിച്ചു കയറുകയായിരുന്നെന്നും പെരുമ്പാവൂർ ജോയിന്റ് ആർടിഒ അറിയിച്ചു. ലോറി ഡ്രൈവർ പത്തനംതിട്ട സ്വദേശി സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാർ ഡ്രൈവർ ഉറങ്ങിപോയതാവാം കാരണം എന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന റിയാസ് പറഞ്ഞത്. കാർ നിയന്ത്രണം വിട്ട് തെറ്റായ പാതയിലൂടെ വരുന്നത് ശ്രദ്ധയിൽപെട്ട ലോറി ഡ്രൈവർ ഉടൻ ഹോൺ അടിക്കുകയും വണ്ടി ടാറിംങ്ങ് വിട്ട് പരമാവധി ഒതുക്കുകയും ചെയ്തിരുന്നുവെന്നും ഇയാൾ പറയുന്നു. അപകടത്തിൽപ്പെട്ടവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചതും, കുടുംബക്കാരെ വിവരം അറിയിച്ചതും ഇയാളാണ്.

Read more news from the source.

മൂന്നാം കടവ് പാലത്തിനു സമീപം ട്രെയിലർ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു

പെരിയ (15/03/20) : മൂന്നാം കടവ് പാലത്തിനു സമീപം ഇറക്കത്തിൽ ട്രെയിലർ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടു രക്ഷാപ്രവർത്തകർ അടക്കം നാലുപേർക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ക്ലീനർ തമിഴ്നാട് പൊള്ളാച്ചി സ്വദേശി മണി (40) ആണു മരിച്ചത്.
ഡ്രൈവർ കുമാർ (40), സഹായി ശക്തി (30), കുറ്റിക്കോൽ അഗ്‌നിരക്ഷാ സേനയിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ കെ.എ.മനോജ് കുമാർ (50), ഡ്രൈവർ കെ.എം. ലതീഷ് (37) എന്നിവർക്കാണ് പരുക്ക്. ലോറിക്കടിയിൽ കുടുങ്ങിയ ആളെ പുറത്തെത്തിക്കാൻ ലോറി കാബിൻ മുറിച്ച് വലിക്കുന്നതിനിടെ വടം പൊട്ടിയാണ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
losing control due to poor selection of gearno protection for commercial drivers1https://plus.codes/7J4QC4HH+9H

വൈദ്യുതി തൂൺ കയറ്റിവന്ന ലോറിയാണ് ഞായറാഴ്ച രാവില 9 മണിയോട മറിഞ്ഞത്. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് പോസ്റ്റുകൾ നീക്കം ചെയ്തു രക്ഷാപ്രവർത്തനം നടത്തി.

Read more news from the source.

പാലക്കാട് നിന്ന് ഗൂഗിൾ മാപ് നോക്കി യാത്ര; രാത്രി കാർ ചെന്നുവീണത് പുഴയിൽ

കൊണ്ടാഴി (തൃശൂർ) (10/11/19) : ഗൂഗിൾ മാപ്പ് നോക്കി പാലക്കാട് നിന്നു പട്ടിക്കാട്ടേക്കു കാറിൽ പുറപ്പെട്ടവർ വഴി തെറ്റി പുഴയിൽ വീണു. യാത്രികരായ 5 പേരും രക്ഷപ്പെട്ടു. കാർ രാത്രി വൈകിയും കരകയറ്റാനായിട്ടില്ല. തൃശൂർ പട്ടിക്കാട്ട് കാരിക്കൽ സെബാസ്റ്റ്യനും കുടുംബവും സഞ്ചരിച്ച കാറാണ് ഇന്നലെ രാത്രി എട്ടരയോടെ എഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്തു പുഴയിലേക്കു കൂപ്പു കുത്തിയത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
losing controlNA as nobody deceased in the accident0https://plus.codes/7J2RPC55+QG

കുതിരാനിലെ ഗതാഗതക്കുരുക്ക് കാരണം പട്ടിക്കാട്ടേക്കു പുറപ്പെടാൻ ഗൂഗിളിന്റെ സഹായം തേടിയപ്പോൾ ചൂണ്ടിക്കാണിച്ച വഴിയിലൂടെയായിരുന്നു യാത്ര. തിരുവില്വാമല വഴി കൊണ്ടാഴിയിലേക്കു പോകാൻ തടയണയിലൂടെ കയറിയപ്പോൾ, രാത്രിയായതിനാൽ വെള്ളം ഇവരുടെ ശ്രദ്ധയിൽ പെട്ടില്ല. ഒഴുക്കിൽ പെട്ടതോടെ കാർ പുഴയിലേക്കു മറിയുകയായിരുന്നു.

കഴിഞ്ഞ ഡിസംബറിൽ പാലമറ്റം - നേര്യമംഗലം റോഡിലെ ചാരുപാറയിൽ പുതുക്കിപ്പണിയാൻ പൊളിച്ചുനീക്കിയ പാലത്തിന്റെ വലിയ കിടങ്ങിൽ കാർ വീണ്‌ മൂന്നംഗ വിനോദയാത്രാസംഘം അത്ഭുതകരമായി രക്ഷപെട്ടിരുന്നു. 30 അടിയിലേറെ താഴ്‌ചയിൽ കുഴിച്ചിരുന്ന കുഴിയിൽ 10 അടിയോളം വെള്ളമുണ്ടായിരുന്നു. മുങ്ങിയ കാറിൽ നിന്നു സാഹസികമായി പുറത്തുകടന്ന യുവാക്കളിൽ 2 പേർ നീന്തി കരകയറി.

നീന്തൽ അറിയാത്ത ഒരാൾ മുങ്ങിയ കാറിന്റെ മുകളിൽ കയറിയാണു രക്ഷപ്പെട്ടത്. കോതമംഗലത്തുനിന്നും മൂന്നാറിലേക്കുള്ള വഴി ഗൂഗിൾ മാപ് നോക്കിയാണ്‌ യുവാക്കൾ ഇതുവഴി എത്തിയത്. റോഡിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതറിയാതെ വന്ന യുവാക്കൾ അബദ്ധത്തിൽ കുഴിയിൽ അകപ്പെടുകയായിരുന്നു.

Read more news from the source.

Saturday, 14 March 2020

ചാലക്കുടി - ആനമല റോഡിലെ വളവുകൾ സ്ഥിരം അപകടമേഘലയാവുന്നു

അതിരപ്പിള്ളിയിലേയ്ക്ക് കുതിച്ച് പായുന്നവർ ശ്രദ്ധിക്കുക !

തുമ്പൂർമുഴി ഡാം എത്തുന്നതിന് മുൻപ് താഴേ അടയാളപ്പെടുത്തിയിരിക്കുന്ന വളവിൽ നിങ്ങൾ വാഹനം പതുക്കെയല്ല ഓടിക്കുന്നതെങ്കിൽ, നിങ്ങളുടെ യാത്ര ഒരു പക്ഷെ തൊട്ടടുത്ത് റോഡിനോട് ചേർന്ന് പോകുന്ന കനാലിൽ അവസാനിപ്പിക്കേണ്ടി വരും !
കഴിഞ്ഞ വർഷങ്ങളിൽ നിരവധി കാറുകളും ബൈക്കുകളുമാണ് ഈ കനാലിൽ നിയന്ത്രണം നഷ്ടമായി വീണ് യാത്രികർക്ക് പരുക്കേറ്റിട്ടുള്ളത്; അതും ദൂരദേശങ്ങളിൽ നിന്നുള്ളവ.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding on dangerous curveNA as no accident details available0+https://plus.codes/7J2R8C2W+FH

സൂക്ഷിച്ചാൽ യാത്രകൾ കൂടുതൽ സുരക്ഷിതമാക്കാം.

Content Courtesy: Njangal Chalakudikkar Media

Read more news from the source.

തുമ്പൂർമുഴി (11/11/19) : തുമ്പൂർമുഴി പുതുമന വളവിൽ നിയന്ത്രണം വിട്ട കാർ പാലത്തിന് മുകളിൽ നിന്നും കനാലിലേക്ക് മറിഞ്ഞു. തിങ്കളാഴ്ച വെളുപ്പിനാണ് അപകടം നടന്നത്. കഴിഞ്ഞ ദിവസം ഇവിടെ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റിരുന്നു. തുടർച്ചയായി ആറോളം വാഹനാ'അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറയുന്നു. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding TBA0+https://plus.codes/7J2R8C2W+FH

Content Courtesy: ACV News, Chalakkudy

Friday, 13 March 2020

വെഞ്ഞാറമൂടിൽ മൃതദേഹവുമായി പോയ ആംബുലൻസിനു തീപിടിച്ചു

വെഞ്ഞാറമൂട് (12/03/20) : തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നു മൃതദേഹവുമായി കൊട്ടാരക്കരയിലേക്കു പോയ ആംബുലൻസിനു തീ പിടിച്ചു.
വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനു സമീപം എത്തിയപ്പോൾ പുക ഉയരുകയായിരുന്നു. വളരെ പെട്ടെന്ന് ആംബുലൻസിൽ ഉണ്ടായിരുന്നവരെയും മൃതദേഹവും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
according to preliminary inspection, ambulance caught fire due to short circuitNA as nobody deceased in the accident0 https://plus.codes/6JWRMWJ5+GH

ആംബുലൻസ് പൂർണമായി കത്തി നശിച്ചു. വെഞ്ഞാറമൂട് അഗ്നിശമന വിഭാഗമെത്തി തീ നിയന്ത്രിച്ചു. മൃതദേഹം മറ്റൊരു ആംബുലൻസിൽ കൊട്ടാരക്കരയിലേക്ക് കൊണ്ടു പോയി. തീപിടിത്തത്തിനു കാരണം ഷോർട് സർക്യൂട്ട് ആണെന്നു കരുതുന്നു.

Read more news from the source.

Thursday, 12 March 2020

കുറവിലങ്ങാടിൽ കാറിൽ ഇടിച്ച ബൈക്കിനു തീപിടിച്ചു

കുറവിലങ്ങാട് (27/02/20) :എംസി റോഡിൽ വെമ്പള്ളി തെക്കേക്കവലയിൽ കാറിൽ ഇടിച്ച ബൈക്കിനു തീപിടിച്ചു. ബൈക്കിൽ യാത്ര ചെയ്തിരുന്ന യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു അപകടം. കാലുകൾക്കു പൊള്ളലേറ്റ ബൈക്ക് യാത്രക്കാരി മണർകാട് പള്ളിക്കുന്നേ‍ൽ അന്നയെ (24) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് പൂർണമായി കത്തിനശിച്ചു.പെരുമ്പാവൂരിൽ ജോലി ചെയ്യുന്ന അന്ന മണർകാട്ടെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
petrol tank of the bike got fired after hitting the carNA as nobody deceased in the accident0 https://plus.codes/6JXRPH64+5V

കോട്ടയം ഭാഗത്തു നിന്നു വന്ന കാർ വെമ്പള്ളി–കടപ്പൂര് റോഡിലേക്കു തിരിഞ്ഞപ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. മറിഞ്ഞു വീണ ഉടൻ ബൈക്കിനു തീപിടിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് അന്നയെ രക്ഷിച്ചത്. തുടർന്ന് ഹൈവേ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ബൈക്കിന്റെ പെട്രോൾ ടാങ്ക് തകർന്നു തീപിടിച്ചതാണെന്നു സംശയിക്കുന്നു. എംസി റോഡിനു നടുവിൽ ബൈക്ക് കത്തിയമർന്നത് മൂലം ഗതാഗതം ഭാഗികമായി നിലച്ചു.

Read more news from the source.

Tuesday, 10 March 2020

ആലപ്പുഴയിൽ അമിത വേഗതയിലെത്തിയ കാര്‍ വിദ്യാര്‍ഥിനികളെ ഇടിച്ച് തെറിപ്പിച്ചു

ആലപ്പുഴ (10/03/20) : പൂച്ചാക്കലിൽ അമിത വേഗത്തിലെത്തിയ കാർ 3 വിദ്യാർഥിനികളെ ഉൾപ്പെടെ ആറുപേരെ ഇടിച്ചു തെറിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം. ബൈക്കിലിരുന്ന അനീഷ് എന്നയാളെയും മകൻ വേദവിനെയുമാണ് കാർ ആദ്യം ഇടിച്ചത്. അതിനു ശേഷം ചന്ദന, അർച്ചന, സാഗി എന്നീ പ്ലസ് ടു വിദ്യാർഥിനികളെ ഇടിച്ചു തെറിപ്പിച്ചു. രണ്ടുപേർ കനാലിലേക്കാണു വീണത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
drunken drivingNo protections for Pedestrian0https://plus.codes/6JXRQ9W3+6M

അതിനു ശേഷം സൈക്കിളിൽ പോയ അനഘ എന്ന വിദ്യാർ‍ഥിനിയെ ഇടിച്ചു. തുടർന്നു പോസ്റ്റിൽ ഇടിച്ചാണു കാർ നിന്നത്. കാർ ഓടിച്ച അസം സ്വദേശി ആയ ആനന്ദ മൂഡോയ്, ഒപ്പമുണ്ടായിരുന്ന മനോജ് എന്നിവർക്കു ഗുരുതരമായി പരുക്കേറ്റു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയി.


കാർ അമിത വേഗത്തിലായിരുന്നെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. വാഹനത്തിലുള്ളവര്‍ മദ്യപിച്ചതാകാം അപകട കാരണമെന്നാണ് പൊലീസ് നിഗമനം.
അസമിലെ ബിൻസുകിയ വിമൂർഗുഡ് മൂഡോയ്‌ഗാവ്‌ സ്വദേശി ആനന്ദ മൂഡോയ് (29) ആണ് അറസ്റ്റിലായത്. ഇയാൾ മദ്യ ലഹരിയിലാണു കാർ ഓടിച്ചിരുന്നതെന്ന് പോലീസിനോട് സമ്മതിച്ചു. ഇയാൾക്കു ഡ്രൈവിങ് ലൈസൻസില്ല. കൊലപാതക ശ്രമം, മദ്യപിച്ചു വാഹനം ഓടിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ചേർത്തല കോടതി പ്രതിയെ റിമാൻഡ് ചെയ്‌തു. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അസ്‌ലം എന്നാണ് ആനന്ദ പേര് പറഞ്ഞത്. രേഖകൾ പോലീസ് പരിശോധിച്ചപ്പോഴാണ് പേരും വിലാസവും വ്യക്തമായത്.

കാറിൽ ആനന്ദയ്‌ക്കൊപ്പം ഉണ്ടായിരുന്ന പാണാവള്ളി ഇടവഴിക്കൽ മനോജ് തലയ്ക്കു പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മനോജിനെതിരെ കൊലപാതക ശ്രമത്തിനും, മദ്യപിച്ച് വാഹനത്തിൽ സഞ്ചരിച്ചു കൊലപാതകത്തിന് പ്രേരിപ്പിച്ചതിനും കേസെടുത്തു. അപകടത്തിൽപ്പെട്ട വിദ്യാർത്ഥികൾ വിവിധ ആശുപത്രികളിൽ  ചികിത്സയിലാണ്.

Read more news from the source. 

Update 12/07/20 :-

സർക്കാർ സഹായിക്കാമെന്ന് വാഗ്‌ദാനം ചെയ്തിട്ട് തിരിഞ്ഞു നോക്കിയുമില്ല, ആ പേരും പറഞ്ഞ് സഹായിക്കാമെന്ന് പറഞ്ഞവർ എല്ലാം പിന്നോട്ട് പോവുകയും ചെയ്തു. ഇങ്ങനെയൊക്കെത്തന്നെ അല്ലേ അപകടങ്ങളിൽ പെടുന്ന എല്ലാവരുടെയും അവസ്ഥകൾ? ആദ്യം കുറെ മാധ്യമ വാർത്തകളും, അതേത്തുടർന്ന് സഹായിക്കാൻ കുറെ ആൾക്കാരും, പിന്നെ സർക്കാർവക വാഗ്ധാനങ്ങളും. അവസാനം ആരും അറിയാതെ ജീവിതം വീൽചെയറിലും ദാരിദ്ര്യത്തിന്റെ പടുകുഴിയിലും..!

Video Courtesy

Friday, 6 March 2020

സൈക്കിളിൽ സഞ്ചരിക്കവേ ടിപ്പർ ലോറിയിടിച്ചു കുട്ടി മരിച്ചു

നെടുമ്പാശേരി (06/02/20) : സൈക്കിളിൽ പോകുകയായിരുന്ന ബാലൻ വീടിനടുത്തുവെച്ച് എതിർദിശയിൽ നിന്നെത്തിയ ടിപ്പർ ലോറിയിടിച്ചു മരിച്ചു. പനയക്കടവ് കുഴിക്കണ്ടത്തിൽ ജിന്നാസിന്റെയും സബീനയുടെയും മകൻ മുഹമ്മദ് ജസീം (9) ആണ് ലോറിക്കടിയിൽപ്പെട്ടു തൽക്ഷണം മരിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെ പനയക്കടവ്–തലക്കൊള്ളി റോഡിലാണ് അപകടം.
തലക്കൊള്ളി ഭാഗത്തു നിന്ന് സിമന്റിഷ്ടികയും കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. തലക്കൊള്ളി പാലത്തിൽ നിന്നുള്ള ഇറക്കത്തിൽ ഇടുങ്ങിയ റോഡിലൂടെ അമിത വേഗത്തിലാണ് ലോറിയെത്തിയത്. നേരേയുള്ള റോഡിൽ എതിർദിശയിൽ നിന്നു സൈക്കിളിൽ വരികയായിരുന്ന ജസീമിനെ ദൂരത്തു നിന്നേ കാണാമായിരുന്നെങ്കിലും ലോറിയുടെ വേഗം കുറച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു. അതേ സമയം റോഡിലെ കുഴി ഒഴിവാക്കാൻ ലോറി പെട്ടെന്ന് വലതുവശത്തേക്ക് വെട്ടിച്ചപ്പോഴാകാം ജസീമിന്റെ സൈക്കിളിലിടിച്ചതെന്നും കരുതുന്നു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding and road gutter caused the accidentCyclist protective gear can reduce injuries1https://plus.codes/7J2R48XQ+GF

സൈക്കിൾ മറിഞ്ഞ് താഴെ വീണ ജസീമിന്റെ തലയിലൂടെ ലോറി കയറുകയായിരുന്നു. ചെങ്ങമനാട് കവലയിൽ നിന്ന് നോട്ട്ബുക്ക് വാങ്ങി തിരികെ വീട്ടിലേക്കു വരുമ്പോഴാണ് ജസീം അപകടത്തിൽപ്പെട്ടത്. സംസ്കാരം നടത്തി. അങ്കമാലി ഹോളിഫാമിലി സ്കൂൾ നാലാംക്ലാസ് വിദ്യാർഥിയായിരുന്നു. സഹോദരി സയാന. ഡ്രൈവറെയും ലോറിയും ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Read more news from the source.

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...