Sunday, 31 May 2020

തിരുവല്ലയ്ക്കും ചങ്ങനാശേരിക്കും ഇടയിൽ അപകടങ്ങൾ കൂടുന്നു

തിരുവല്ല (31/05/20) : തിരുവല്ലയ്ക്കും ചങ്ങനാശേരിക്കും ഇടയിൽ അപകടങ്ങൾ ഏറുന്നു. എംസി റോഡിലെ പെരുന്തുരുത്തി, ഇടിഞ്ഞില്ലം പ്രദേശങ്ങളാണ് യാത്രക്കാർക്ക് ഭയാശങ്ക ഉയർത്തുന്നത്. റോഡ് രാജ്യാന്തര നിലവാരത്തിൽ നിർമിച്ചതോടെ ഈ ഭാഗത്ത് ആഴ്ചയിൽ 3 അപകടമെങ്കിലും പതിവാണ്. വാഹനങ്ങളുടെ അമിത വേഗമാണ് പ്രശ്നം. ഒരു വർഷത്തിനുള്ളിൽ ഈ ഭാഗത്തുണ്ടായ അപകടങ്ങളിൽ 8 പേർ മരിച്ചു. അപകടങ്ങളിൽ നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഇവരിൽ പലരും ഇപ്പോഴും ചികിത്സയിലാണ്. ഇന്നലെ രാവിലെ വാഴക്കുല കയറ്റിവന്ന പിക്കപ് വാൻ പെരുന്തുരുത്തി ടെലി ഫോൺ എക്സ്ചേഞ്ചിന് സമീപം നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് ചരിഞ്ഞു. ആർക്കും പരുക്കില്ല. മഴക്കാലത്ത് ഈ ഭാഗത്ത് വാഹനങ്ങൾ തെന്നി മാറുന്നത് പതിവാണ്. എംസി റോഡിൽ ഈ ഭാഗത്ത് വാഹനങ്ങൾ വേഗത്തിൽ വരുന്നത് നിയന്ത്രിക്കാൻ സംവിധാനമില്ല. അമിതവേഗവും വാഹനങ്ങളെ ലക്ഷ്യമില്ലാതെ മറികടക്കുന്നതുമാണ് പ്രശ്നം.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
over speedingTBA8+https://plus.codes/6JXRCH63+3W

താലൂക്ക് സഭയിൽ ഇതു സംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്ന് ജില്ലാ പെ‍ാലീസ് മേധാവി ഇവിടെ പൊലീസുകാരെ ഡ്യൂട്ടിക്കിടാൻ നിർദേശം നൽകിയിരുന്നു. എന്നാൽ പെ‍ാലീസുകാരുടെ കുറവുമൂലം ഉത്തരവ് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ക്യാമറ സ്ഥാപിച്ചാൽ വാഹനങ്ങളുടെ വേഗത്തിന് ഒരു പരിധിവരെ നിയന്ത്രണം വരും.

എംസി റോഡിന്റെ പല ഭാഗത്തും ക്യാമറയുണ്ടെങ്കിലും തിരക്കേറിയ ഈ ഭാഗത്ത് ഇതിനായി ഗതാഗത വകുപ്പ് നടപടിയെടുത്തില്ല.നാൽക്കവലയായ ഇടിഞ്ഞില്ലത്തെ വീതിക്കുറവും പ്രശ്നമാണ്. ജംക്‌ഷനിൽ റോഡിന് 10മീറ്റർ വീതിപോലുമില്ല. വാഹനങ്ങളുടെ അലക്ഷ്യമായ പാർക്കിങ്ങും വഴിയോര കച്ചവടവുമെ‍ാക്കെ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. പണികൾ നടക്കുന്നതിനാൽ കാവും ഭാഗം– ഇടിഞ്ഞില്ലം റോഡ് അടച്ചത് ഇതുവഴി വാഹനങ്ങൾ കൂടാൻ കാരണമായി.

Read more news from the source.

മദ്യപിച്ച് കാർ ഓടിച്ചു; കൈതേപ്പാലം ജംക്‌ഷനിൽ ഓട്ടോയും കാറും ഇടിച്ചു തെറിപ്പിച്ചു

പുതുപ്പള്ളി (31/05/20) : മദ്യപിച്ചു കാർ ഓടിച്ചയാൾ എതിർദിശയിൽ നിന്നു വന്ന ഓട്ടോറിക്ഷയും കാറും ഇടിച്ചു തെറിപ്പിച്ചു. തുടർന്ന് പാലത്തിന്റെ കലുങ്കിൽ കാർ ഇടിച്ചുനിന്നു.പ്ലസ്ടു പരീക്ഷ കഴി​ഞ്ഞ ഓട്ടോറിക്ഷയിൽ മടങ്ങിയ വിദ്യാർഥിനിക്ക് ഉൾപ്പെടെ പരുക്കേറ്റു. ഇന്നലെ 1.15ന് കൈതേപ്പാലം ജംക്‌ഷനിൽ ആയിരുന്നു അപകടം. കറുകച്ചാൽ സ്വദേശി കൊച്ചിപ്പറ ജോമോന് എതിരെ ഈസ്റ്റ് പൊലീസ് കേസ് എടുത്തു.
ജോമോൻ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കറുകച്ചാൽ ഭാഗത്തു നിന്ന് അമിതവേഗത്തിൽ ദിശ തെറ്റിച്ചു കടന്നുവന്ന കാർ കൈതേപ്പാലം കൊച്ചുപനയത്തിൽ സുരേഷ്കുമാറിന്റെ ഓട്ടോറിക്ഷയിൽ ആണ് ആദ്യം ഇടിച്ചത്. മകൾ മിഥുലയെ(17) പ്ലസ്ടു പരീക്ഷ കഴിഞ്ഞു കൂട്ടിക്കൊണ്ടുവരികയായിരുന്നു സുരേഷ്. ഇടിച്ച ശേഷവും നിർത്താതെ മുന്നോട്ടു നീങ്ങിയ കാർ മറ്റൊരു കാറിൽ ഇടിച്ച ശേഷം പാലത്തിന്റെ കലുങ്കിലേക്കു പോയി ഇടിച്ചു നിൽക്കുകയായിരുന്നു.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
drunken driver, speeding, careless drivingTBA0+https://plus.codes/6JXRGHRM+QPM

Read more news from the source.

Saturday, 30 May 2020

എംസി റോഡിൽ തുരുത്തി ഫൊറോന പള്ളിക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു

ചങ്ങനാശേരി (30/05/20) : എംസി റോഡിൽ അപകടങ്ങൾ കൂടി. കോട്ടയം - ചങ്ങനാശേരി റൂട്ടിൽ കണ്ണംപേരൂർച്ചിറ പാലത്തിനും പുന്നമൂടിനും ഇടയിലുള്ള ഭാഗത്താണ് അപകടങ്ങളിൽ അധികവും ഉണ്ടാകുന്നത്. കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ 4 അപകടങ്ങളാണ് ഈ ഭാഗത്ത് ഉണ്ടായത്. വ്യാഴാഴ്ച വൈകിട്ട് 6നും 9നും ഇടയിൽ തുരുത്തി ഭാഗത്ത് 3 സ്ഥലങ്ങളിൽ അപകടമുണ്ടായി.

കാറുകൾ കൂട്ടിയിടിച്ചും കാറും ബൈക്കും കൂട്ടിയിടിച്ചും ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുമായിരുന്നു അപകടം. 3 സംഭവങ്ങളിലായി 3 പേർക്കു പരുക്കേറ്റിരുന്നു. ഇവരെ ചെത്തിപ്പുഴയിലെയും പെരുന്നയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വൈകിട്ടു കനത്ത മഴ പെയ്തതിനു പിന്നാലെയാണ് അപകടങ്ങൾ ഉണ്ടായത്. വെള്ളിയാഴ്ച പകൽ മീൻ കയറ്റിവന്ന വാൻ നിയന്ത്രണം വിട്ട് വഴിവിളക്കിന്റെ തൂണിൽ ഇടിച്ച ശേഷം സമീപത്തെ മതിലിൽ ഇടിച്ചു മറിഞ്ഞു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingTBA0+https://plus.codes/6JXRFGHH+93

ഡ്രൈവർക്കു സഹായിക്കും പരുക്ക്. മലപ്പുറം സ്വദേശി വാൻ ഡ്രൈവർ മലപ്പുറം സ്വദേശി മുഹമ്മദ് റാഫി (32), സഹായി അബ്ദുൽ റഹ്മാൻ (38) എന്നിവർ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് കേസെടുത്തു. ഇടിയുടെ ആഘാതത്തിൽ മതിൽ തകർന്നു. അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് ഇവിടത്തെ പ്രധാന പ്രശ്നങ്ങൾ. മുന്നറിയിപ്പു ബോർഡുകളോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഇല്ല. വാഹനപരിശോധനയും ഇല്ല.

Read more news from the source.

നങ്ങ്യാർകുളങ്ങര ജംക്‌ഷനു സമീപം ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് പരുക്ക്

ഹരിപ്പാട് (30/05/20) : ദേശീയ പാതയിൽ നങ്ങ്യാർകുളങ്ങര ജംക്‌ഷനു സമീപം ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 യുവാക്കൾക്ക് പരുക്കേറ്റു. കാർത്തികപ്പള്ളി പുല്ലുകാട്ടിൽ നിഖിൽ (26) അനന്ദു നിവാസിൽ അനന്ദു(23) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഹരിപ്പാട് എമർജൻസി റെസ്ക്യൂ ടീം പ്രവർത്തകർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമല്ല.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingTBA0+https://plus.codes/6JXR7F57+HC

Read more news from the source.

Friday, 29 May 2020

കുതിരാൻ ഇരുമ്പ് പാലത്ത് വാഹനാപകടം

കുതിരാൻ (28/05/20) : ഇരുമ്പ് പാലത്ത് വാഹനാപകടം.ദമ്പതികൾ രക്ഷപെട്ടത് തലനാരിഴക്ക് ഇരുമ്പ് പാലത്ത് കാർ പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ച് കയറി. ദമ്പതികൾ രക്ഷപെട്ടത് തലനാരിഴക്ക്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം നടന്നത് . തൃശൂരിൽ നിന്നും വടക്കഞ്ചേരി ബാങ്കിലേക്ക് വരുകയായിരുന്ന കുടുബമാണ് അപകടത്തിൽ പെട്ടത്. കാർ പാലത്തിന്റെ കൈവരിയിൽ കൊരുത്ത് നിന്നതാണ് രക്ഷയായത് . പകുതി റോഡിലും പകുതി ഭാഗം തോട്ടിലുമായി നിന്ന കാറിൽ നിന്നും ഒരു വശത്ത് കൂടെ ഇറങ്ങി രക്ഷപെടുകയായിരുന്നു.
40 വർഷങ്ങൾ ആയിട്ടും ഈ പാലത്തിന് ഒരടി പോലും വീതി കൂട്ടിയിട്ടില്ല. കൈവരികൾ തട്ടി കൂട്ടിയാണ് പണിതിരിക്കുന്നത്. ഈ കൈവരികൾ പണിയണമെന്ന് ആവശ്യപ്പെട്ട് പാണഞ്ചേരി അപ്ഡേഷൻ പലതവണകളിലായി റിപ്പോർട്ട് ചെയ്തിരുന്നു. ആരും ഇത് കണ്ടില്ലെന്ന് നടിച്ച് ജീവൻ പണയം വെച്ചാണ് ഇതിലൂടെ കടന്ന് പോകുന്നത്. കൃത്യമായ സിഗ്നൽ സംവിധാനങ്ങളും ഇവിടെ ഇല്ല.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
minor speeding, losing controldrive carefully in bridge0+https://plus.codes/7J2RH9FP+8M

Read more updates from Pananchery Updation Facebook page.

ആലുവ–പെരുമ്പാവൂർ റൂട്ടിൽ ടാക്സി കാറിൽ ലോറി ഇടിച്ചു

ആലുവ (28/05/20) : പകൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മുൻഭാഗം തകർന്ന ടാക്സി കാറിൽ രാത്രി ലോറി ഇടിച്ചു പിൻഭാഗവും തകർന്നു. ആലുവ–പെരുമ്പാവൂർ റൂട്ടിൽ തോട്ടുമുഖം എസ്ഡി കോൺവന്റിനു സമീപമാണു സംഭവം.
ആദ്യ അപകടത്തെത്തുടർന്നു കാർ വട്ടംതിരിഞ്ഞു റോഡരികിലെ മതിലിൽ ഇടിച്ചു കിടക്കുകയായിരുന്നു. അവിടെ നിന്നു വാഹനം മാറ്റുന്നതിനു മുൻപേയാണു രണ്ടാമത്തെ ഇടി. അതോടെ കാർ പൂർണമായും തകർന്നു. കാറിൽ യാത്ര ചെയ്തിരുന്നവർക്കു നിസ്സാര പരുക്കേയുള്ളൂ.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding, reckless drivingdrive carefully0+https://plus.codes/7J2R499P+W5

Read more news from the source.

പേരൂർ കവലയിൽ കാറിൽ ലോറി ഇടിച്ച് 3 പേർക്ക് പരുക്ക്

ഏറ്റുമാനൂർ (29/05/20) : പേരൂർ കവലയിൽ ഇന്നലെ രാവിലെ 6നു കാറിൽ ലോറി ഇടിച്ച് 3 പേർക്ക് പരുക്കേറ്റു. ചോറ്റാനിക്കര കൊട്ടാരത്തിൽ രാജു (58), മറിയാമ്മ (49), ടീന (13) എന്നിവർക്കാണ് പരുക്കേറ്റത്.മറിയാമ്മയുടെ പരുക്ക് ഗുരുതരമാണ്.ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
പേരൂർ ജംക്‌ഷനിലെ പാലാ – പൂഞ്ഞാർ സംസ്ഥാന പാത മുറിച്ചു കടന്നപ്പോൾ പാലാ ഭാഗത്തു നിന്നു എത്തിയ ലോറി കാറിന്റെ മധ്യഭാഗത്ത് ഇടിക്കുകയായിരുന്നു. ജംക്‌ഷൻ ആണെന്നു മനസ്സിലാകാതെ റോഡ് മുറിച്ചു കടന്നതാണ് അപകടത്തിന് കാരണം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding at junctiondrive slowly while approaching a junction0+https://plus.codes/6JXRMHC5+9X

Read more news from the source.

വലിയചുടുകാട് സ്മാരകത്തിന് സമീപം അപകടം; 5 പേർക്ക് പരുക്ക്

ആലപ്പുഴ (29/05/20) : ദേശീയപാതയിൽ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും 3 ബൈക്കുകളിലും ഇടിച്ച് 5 പേർക്കു പരുക്കേറ്റു. ആരുടെയും നില ഗുരതരമല്ല. തലയ്ക്കു പരുക്കേറ്റ അർത്തുങ്കൽ പള്ളിക്കത്തയ്യിൽ പ്രദീപ് (31), അർത്തുങ്കൽ വാലയിൽ ഇമ്മാനുവൽ (29), കളർകോട് മീനപ്പള്ളിൽ പവിത്രന്റെ മകൻ അനിൽകുമാർ (44) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമുക്തഭടൻ ചമ്പക്കുളം തുമ്പയിൽച്ചിറ കുര്യാക്കോസ് (62) സ്കൂട്ടറിലും മറ്റുള്ളവർ ബൈക്കിലുമായിരുന്നു.
ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുര്യാക്കോസിനെ പിന്നീടു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വട്ടയാൽ ജമീല മൻസിലിൽ മുഹമ്മദ് അൽത്താഫും (20) ജനറൽ ആശുപത്രിയി‍ൽ ചികിത്സ തേടി. ഇന്നലെ രാവിലെ 8ന് ആയിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്ന് ആലുവയിലേക്കു പോകുകയായിരുന്ന കുടുംബമായിരുന്നു കാറിൽ.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
losing controlTBA0+https://plus.codes/6JXRF8GQ+92

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.അപകടം നടന്നയുടൻ അതുവഴി എത്തിയ അഗ്നിരക്ഷാ സേനയുടെ തൃശൂർ യൂണിറ്റിലെ അംഗങ്ങൾ സഞ്ചരിച്ച ജീപ്പിലാണു പരുക്കേറ്റവരെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അഗ്നിരക്ഷാ സേന ഡയറക്ടർ ജനറൽ എ.ഹേമചന്ദ്രന്റെ യാത്രയയപ്പുമായി ബന്ധപ്പെട്ടു തൃശൂരിൽ നിന്നു തിരുവനന്തപുരത്തേയ്ക്ക് പോയ ഉദ്യോഗസ്ഥരാണ് രക്ഷകരായത്.ട്രാഫിക് പൊലീസും സ്ഥലത്തെത്തി.

Read more news from the source.

Thursday, 28 May 2020

ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

മുളന്തുരുത്തി(27-05-2020) :മുളന്തുരുത്തി വട്ടുക്കുന്നിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവ് ചെയ്തിരുന്നയാൾ മരിച്ചു.. കാക്കനാട് പടമുകൾ മാളിയേക്കൽ വീട്ടിൽ  വിനോദാണ് (45) മരിച്ചത്‌. അപകടത്തെ തുടർന്ന് കാറിൽ കുടുങ്ങിയ വിനോദിനെ മുളന്തുരുത്തി ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ്‌ പുറത്തെടുത്തത്. ഒരു ബൈക്കിനെ മറികടക്കാനുള്ള ശ്രമത്തിൽ ടാങ്കർ കാറിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.ബൈക്ക് യാത്രികരായ രണ്ട് പേർക്കും ഗുരുതര പരിക്കുണ്ട്. ചോറ്റാനിക്കര എസ്.ഐ. അരുൺ ദേവിന്റെ നേതൃത്വത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

 

Mulanthuruthi (27-05-2020): A driver of a car was killed in a collision between a tanker lorry and a car at Mulanthuruthi Vattukkunnu. Vinod, who was trapped in the car after the accident, was pulled out by the fire brigade after the car broke down. Eyewitnesses said the tanker collided with a car while trying to overtake a bike. Both bike riders were seriously injured. Chottanikkara SI Police led by Arun Dev took action.


Reason for Accident
 Possible protection for deceased Number of lives in 1 year in the place Approximate Plus code from description
overtaking overtake with care1https://plus.codes/6JXRW93P+36




വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കണ്ണൂർ(23/05/2020): കരുവഞ്ചാലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചെറുപുഴ കടുമേനി സ്വദേശി മനീഷാണ് മരിച്ചത്.
 രാവിലെ 7.30 ഓടെ മലയോര ഹൈവേയിൽ വായാട്ടുപറമ്പ് ഹണി ഹൗസിന് സമീപത്തായിരുന്നു അപകടം.
ഒരേ ദിശയിൽ നിന്നും വന്ന ജീപ്പും സ്കുട്ടറും തമ്മിൽ  കൂട്ടിയിടിച്ചായിരുന്നു അപകടംമുന്നിൽ പോയ ജീപ്പ് പെട്ടന്ന് വലതു വശത്തെ പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞതോടെ സ്കൂട്ടർ ജീപ്പിൽ ഇടിക്കുകയായിരുന്നുരണ്ടു യുവാക്കളായിരുന്നു സ്കൂട്ടറിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ഇരുവരേയും ഉടൻ തന്നെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മനീഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു.





Kannur (23/05/2020): A young man died in a road accident at Karuvanchal. Manish, a native of Cherupuzha Kadumeni, was killed.
 The accident took place at around 7.30 am on the hilly highway near Vayattuparambu Honey House.
The accident took place when a jeep collided with a scooter coming from the same direction. The jeep in front suddenly turned into the pocket road on the right and the scooter collided with the jeep. There were two young men on the scooter. The two were rushed to a private hospital in Karuvanchal but Manish succumbed to his injuries.


Reason for Accident
 Possible protection for deceased Number of lives in 1 year in the place Approximate Plus code from description
sudden turning of vechicle without  signalsuse signals while driving 1https://plus.codes/7J4Q5F37+VH

തോട്ടക്കാട് പാലത്തിനു സമീപം കാർ മറിഞ്ഞ് നാലുപേർക്ക് പരുക്ക്

കല്ലമ്പലം (28/05/20) : ദേശീയപാതയിൽ തോട്ടക്കാട് പാലത്തിനു സമീപം കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. റോഡിലൂടെ നടന്നുപോയ മാനസികരോഗമുണ്ടെന്ന് സംശയിക്കുന്ന ആൾ കല്ലെടുത്ത് കാറിനു നേരെ എറിയാൻ ശ്രമിക്കുമ്പോൾ വെട്ടിത്തിരിച്ചതാണ് മറിയാനിടയാക്കിയത്. തിരുവനന്തപുരം അമ്പലംമുക്ക് പേരൂർക്കട സ്വദേശികളായ കിഷോർബാബു(53), ഭാര്യ പ്രിയ(50), മക്കളായ കാർത്തിക(27), ദേവിക(24) എന്നിവർക്കാണ് പരുക്കേറ്റത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
driver lost control when a person attacked the car using stonesTBA0+https://plus.codes/6JXRGJJ2+9W

Read more news from the source.

മുട്ടത്തിപ്പറമ്പ് ജംക്‌ഷനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് 6 പേർക്ക് പരുക്ക്

തണ്ണീർമുക്കം (28/05/20) : മുട്ടത്തിപ്പറമ്പ് ജംക്‌ഷനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് 6 പേർക്ക് പരുക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ കെഎസ്ഇബി തണ്ണീർമുക്കം സെക്‌ഷൻ ഓഫിസിലെ സബ് എൻജിനീയർ സുദീപ്, ഓവർസീയർ മോഹനൻ, കാർ യാത്രക്കാരായ വൈക്കം പടിഞ്ഞാറേ മറ്റപ്പള്ളിൽ രാജേഷ്, ഭാര്യ പ്രീത, മക്കളായ ഹരികൃഷ്ണൻ, വിജയ് എന്നിവർക്കാണ് പരുക്കേറ്റത്.
നിയന്ത്രണം വിട്ട കാർ സമീപമുള്ള മഠത്തിവെളി രാധാകൃഷ്ണന്റെ ലോട്ടറി കട ഇടിച്ചു തകർത്തശേഷം തലകീഴായി മറിഞ്ഞു. സുദീപ്, മോഹനൻ എന്നിവരുടെ കൈക്കും കാലിനും ഒടിവുണ്ട്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാർ യാത്രികരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മ പൊലീസ് കേസെടുത്തു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding and losing controlTBA0+https://plus.codes/6JXRM93F+7Q

Read more news from the source.

Wednesday, 27 May 2020

ദേശീയ പാതയിൽ തലക്കോടിനു സമീപം വാനുമായി കൂട്ടിയിടിച്ചു യുവാവിന് പരുക്ക്

അടിമാലി (27/05/20) : കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ തലക്കോടിനു സമീപം വാനുമായി കൂട്ടിയിടിച്ചു യുവാവിന് പരുക്ക്. മുക്കുടം മുതിരപ്പുഴ വാകമറ്റത്തിൽ സജീവൻ (52) ആണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയോടെ ആണ് അപകടം. മുവാറ്റുപുഴ നിന്ന് മുക്കുടത്തിന് വരുമ്പോൾ എതിരെ വന്ന വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായ പരുക്കുകളോടെ സജീവനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingTBA0+https://plus.codes/7J2R3P2V+M4

Read more news from the source.

തിരുവല്ല – കായംകുളം റോഡിൽ വഴിയരികിൽ നിർത്തിയ കാർ ഉരുണ്ട് കുഴിയിലേക്ക് വീണു

തിരുവല്ല (26/05/20) : പുഴമീൻ കണ്ട് വഴിയരികിൽ നിർത്തിയ കാർ ഉരുണ്ട് കുഴിയിലേക്ക് വീണു. കാറിലുണ്ടായിരുന്ന ആൾ അത്ഭുതകരമായി രക്ഷപ്പെട്ടു,ഇന്നലെ വൈകിട്ട് 5 മണിയോടെ തിരുവല്ല– കായംകുളം റോഡിൽ പുളിക്കീഴ് പാലത്തിന് സമീപമായിരുന്നു അപകടം. പാലത്തോട് ചേർന്ന് പുഴമീൻ വിൽക്കുന്നുണ്ട്. മീൻ വാങ്ങാനായി കാർ നിർത്തി.
ഓടിച്ചിരുന്ന ആൾ മീൻ വാങ്ങി കൊണ്ടിരിക്കുമ്പോൾ കാർ തനിയെ ഉരുണ്ട് 12 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. കാറിനുള്ളിൽ ഒരു യാത്രക്കാരൻ ഉണ്ടായിരുന്നു. ഇയാൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഹാൻഡ് ബ്രേക്ക് തെന്നിമാറിയാണ് അപകടകാരണം. തകഴി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
handbrake malfunctionedalways check the brake  state while parking0+https://plus.codes/6JXR9G6R+5V

Read more news from the source.

Tuesday, 26 May 2020

പുഷ്പഗിരിക്ക് സമീപം കുന്നിന് മുകളിൽ നിന്ന് നിയന്ത്രണം വിട്ടെത്തിയ റോഡ് റോളർ വീടിന്റെ മതിൽ ഇടിച്ച് തകർത്തു

തളിപ്പറമ്പ് (26/05/20) : മലയാള സിനിമയിലെ രംഗത്തെ ഓർമിപ്പിച്ച് നിയന്ത്രണം വിട്ട റോഡ് റോളർ വീടിന്റെ മതിൽ ഇടിച്ച് തകർത്തു. പുഷ്പഗിരിക്ക് സമീപം കുന്നിന് മുകളിൽ നിന്ന് നിയന്ത്രണം വിട്ടെത്തിയ റോഡ് റോളർ റോഡരികിലെ വൈദ്യുതി തൂണും ഇടിച്ച് തകർത്താണ് എതിർ വശത്തുള്ള വീടിന്റെ ഉയരമുള്ള മതിലിൽ ഇടിച്ച് നിന്നത്.
മതിലിന്റെ ഒരു ഭാഗം തകർന്നതിനൊപ്പം റോളറിന്റെ മുൻഭാഗവും തകർന്നു. സിനിമയിലെ പോലെ തന്നെ ഇവിടെയും റോളറിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറയുന്നു. ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു അപകടം. തളിപ്പറമ്പിലെ സഹകരണ സംഘത്തിന്റെ റോളറാണ് അപകടത്തിൽപ്പെട്ടത്. റോളർ മുകളിൽ നിന്ന് നിയന്ത്രണം വിട്ട് വരുമ്പോൾ എതിരെ വാഹനങ്ങളോ യാത്രക്കാരോ ഇല്ലാത്തതും ഭാഗ്യമായി.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lost control TBA0+https://plus.codes/7J4Q396C+G7

Read more news from the source.

Monday, 25 May 2020

പുഞ്ചപ്പാടം കൊടും വളവ് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അപകട ഭീഷണി

കടമ്പഴിപ്പുറം (24/05/20) : അപകടം പതിവായ പുഞ്ചപ്പാടം വളവ് നിവർത്തണം എന്ന ആവശ്യം ശക്തമായി. കഴിഞ്ഞ ദിവസമുണ്ടായ ദമ്പതികളുടെ ദാരുണാന്ത്യം നാടിനെ കണ്ണീരണിയിച്ചു. ഒട്ടേറെ അപകടങ്ങൾ നടന്നിട്ടും അധികൃതരുടെ കണ്ണ് തുറന്നിട്ടില്ല. രണ്ടാഴ്ച മുൻപ് സ്കൂട്ടറിൽ വരികയായിരുന്ന ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫിസർക്ക് ലോറി ഇടിച്ച് പരുക്കേറ്റിരുന്നു.
കൊടും വളവ് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ഭീഷണി ഉയർത്തുന്നു. ഇടക്കാലത്ത് റോഡ് നവീകരണം നടന്നെങ്കിലും വളവ് നിവർത്തൽ ബന്ധപ്പെട്ടവർ ഗൗനിച്ചില്ല. ചെറുതും വലുതുമായ അപകടങ്ങൾ ഇടവേളകൾ ഇല്ലാതെ തുടർന്നിട്ടും അധികൃതർ മൗനം തുടരുന്നതിൽ വ്യാപക പ്രതിഷേധമുണ്ട്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
losing control, speedingdrive carefully, go slow2+https://plus.codes/7J2RVCJ9+5W

എല്ലാത്തിനും സാക്ഷിയായി, പുഞ്ചപ്പാടം വളവിൽ സ്ഥാപിച്ച ‘അപകട മേഖല’ എന്ന ബോർഡ് മാത്രം. ഇതിനോടു ചേർന്ന് സ്ഥാപിച്ച സിഗ്നൽ വിളക്കുകൾ കത്താതായിട്ട് 2 വർഷമായി. ബോർഡ് സ്ഥാപിച്ചാൽ അപകടം തടയാൻ ആകുമെന്ന പിഡബ്ല്യുഡി വകുപ്പിന്റെ കണക്കുകൂട്ടൽ പാടെ തെറ്റി. ഇവിടെ അപകടം ഒഴിഞ്ഞ നേരമില്ല.

Read more news from the source.

Saturday, 23 May 2020

പൊനാന്നിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ ഉപ്പള സ്വദേശി മരിച്ചു പ്ചിലംമ്പാറയിലെ റാഷിദാണ്‌ മരണപ്പെട്ടത്‌ .

 പൊന്നാനി(23/05/2020) :മലപ്പുറം പൊന്നാനിയില്‍ ബൈക്കും ലോറിയും
കൂട്ടിയിടിച്ച്‌ ഉപ്പള സ്വദേശി മരണപ്പെട്ടു പ്ച്ചിലമ്പാറ യിലെ മുഹമ്മദ്‌ ഹനീഫ -ആയിഷ ദമ്പതികളുടെ മകന്‍ റഷീദ്‌ 2൭ ആണ്‌ മരണവ്വെട്ടത്‌ അപകടത്തില്‍ പച്ചില പാറയിലെ ജമാലിന്‌ ഗുരുതരമായി പരിക്കേറു സുഹൈല്‍, മഹ്‌ ഷൂയഖ്‌,
മഹഷന എന്നിവര്‍ റഷീദിന്റെ സഹോദരങ്ങളാണ്‌. എറണാകുളത്ത്‌ ജോലി ചെയ്ുകയായിരുന്നു റഷീദ്‌ നാട്ടിലേക്ക്‌ തിരിച്ചു വരുന്ന വഴിയാണ്‌ അപകടം
ഉണ്ടായതെന്നാണ്‌ നാട്ടില്‍ കിട്ടിയ വിവരം.

Ponnani (23/05/2020): Bike and lorry at Ponnani, Malappuram
A native of Uppala was killed in a head-on collision with Rashid, son of Muhammad Haneefah and Aisha, of Pchilampara.
Mahashana are Rashid's brothers. Rashid was working in Ernakulam when the accident happened on his way back home
The information received in the country is that it happened.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike hits o on lorrydrive carefully1https://plus.codes/7J2QQW5H+JF





ഉദുമയില്‍ കാര്‍ നിയന്ത്രണം വിട്ട കടയുടെ മുന്നിലേക്ക്‌ പാഞ്ഞു കയറി ബന്തിയോട സ്വദേശികളായ യുവാക്കള്‍ അത്ഭുതകരായി രക്ഷപ്പെട്ടു .

ഉദുമ(23/05/2020): നിയന്ത്രണം വിട്ട കാര്‍ കടയുടെ മുന്നിലേക്ക്‌ പാഞ്ഞുകയറി. കാറിലുണ്ടായിരുന്ന ബന്തിയോട്‌ സ്വദേശികളായ യുവാക്കള്‍ അത്ഭുതകരായി രക്ഷവ്വെട്ടു. 23-05-2020 പുലര്‍ച്ചെ 5.4ടനാണ്‌ അപകടം. പാലക്കുന്ന്‌ ഭാഗത്ത്‌ നിന്ന്‌ അമിത വേഗത്തില്‍ വന്ന കാര്‍ ഉദുമ റസ്വോന്ദിന്‌ സമീപത്തെ യുടേണിന്‌ അടുത്ത്‌ വെച്ച്‌ നിയന്ത്രണം വിട്ട്‌ ഉദുമ സര്‍വീസ്‌ സഹകരണ ബാങ്കിന്റെ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ടെക്സ്റെല്‍ കടയുടെ മുന്നിലേക്ക്‌ പാഞ്ഞുകയറി ഷെല്‍ട്ടറില്‍ ഇടിച്ച്‌ നില്‍ക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കടയുടെ രണ്ട്‌ ഷെല്‍ട്ടറും അകത്തെ ഗാസും തകര്‍ന്നു. ബേക്കല്‍ പൊലീസ്‌ എത്തി ക്രയിനിന്റെ സഹായത്തോടെ കാര്‍ പൊക്കിയെടുത്തു.




Uduma (23/05/2020): An out of control car rammed into the front of a shop. The local youths miraculously escaped from the hostage in the car. 23.05-2020 At 5.4 in the morning the accident happened. The car, which was speeding from the Palakkunnu area, went out of control near Yuden near Uduma Raswond and ran in front of the Malabar Textile shop operating in the Uduma Service Co-operative Bank building and crashed into a shelter. The car was completely destroyed in the accident. Two shelters of the shop and the gas inside were broken. Bekal police arrived and lifted the car with the help of a crane.


Reason for Accident
 Possible protection for deceased Number of lives in 1 year in the place Approximate Plus code from description
losing control due to overspeeddrive slowely1https://plus.codes/7J4QC2PF+WP





കാവുംപുറത്ത് മിനി ലോറി മരത്തിലിടിച്ച് 2 പേർക്കു പരുക്ക്

വളാഞ്ചേരി (23/05/20) : കാവുംപുറത്ത് മിനി ലോറി മരത്തിലിടിച്ച് 2 പേർക്കു പരുക്ക്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴയിൽനിന്ന് രാമനാട്ടുകരയിലേക്ക് കൈതച്ചക്ക കയറ്റിപ്പോയ മിനി ലോറിയാണ് കഴിഞ്ഞ ദിവസം രാത്രി നിയന്ത്രണംവിട്ട് ദേശീയപാതയോരത്തെ മരത്തിലിടിച്ചത്.
ഡ്രൈവർ രാമനാട്ടുകര സ്വദേശി ജംഷീദ് (35), വണ്ടിയിലുണ്ടായിരുന്ന ദിൽനവാസ് (19) എന്നിവരാണ് പരുക്കേറ്റ് ആശുപത്രിയിലുള്ളത്. വളാഞ്ചേരി പൊലീസ് രക്ഷാപ്രവർത്തനം നടത്തി. നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lost control, speedingTBA0+https://plus.codes/7J2RV3W6+5V

Read more news from the source.

കളമശ്ശേരിയിൽ അപകടം കുറയ്ക്കാൻ പുതിയ യു ടേൺ; അപകടത്തോടെ തുടക്കം

കളമശേരി (23/05/20) : ലോക്ഡൗൺ കാലത്ത് അമിതവേഗം അപകടങ്ങൾ സൃഷ്ടിച്ചതിന്റെ പേരിൽ കുസാറ്റ് ജംക്‌ഷനിലെ സിഗ്നൽ നിർത്തലാക്കുകയും റോഡ് കുറുകെ കടക്കുന്നത് വിലക്കി അടച്ചുകെട്ടുകയും ചെയ്തു. പകരം തുറന്ന യുടേണിൽ ആദ്യദിനത്തിൽ തന്നെ അപകടം നടന്നു. കാറും മിനിലോറിയുമാണ് കൂട്ടിയിടിച്ചത്. ലിറ്റിൽ ഫ്ലവർ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിനു മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുൻവശത്ത് യുടേൺ തുറന്നത് ഈ പ്രദേശത്തെ പുതിയ അപകടമേഖലയാക്കിയിരിക്കുകയാണ്. 
ഇവിടെ നിന്നു യുടേൺ മാറ്റി സ്ഥാപിക്കണമെന്നും അല്ലെങ്കിൽ അപകടങ്ങൾ വർധിക്കുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ.ജോബി അശീതുപറമ്പിൽ പറഞ്ഞു. 1500ഓളം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. ഇപ്പോൾ തുറന്നിട്ടുള്ള യുടേണിലൂടെ വിദ്യാർഥികൾ വാഹനം കടത്തുകയും തെറ്റായ ദിശയിൽ ഓടിച്ച് കോളജിലേക്ക് പ്രവേശിക്കാനും ഇടയുണ്ട്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
temporary u turn placed at crowded area, speedingTBA0+https://plus.codes/7J2R28X9+HH

അപകടം വർധിക്കാനെ ഇപ്പോഴത്തെ പരിഷ്കാരം ഉപകരിക്കൂ. കൂടാതെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിലായതിനാൽ ഗതാഗതക്കുരുക്കും വർധിക്കും. അപകടം ഒഴിവാക്കാൻ യുടേൺ ഇവിടെ നിന്നു മാറ്റി സ്ഥാപിക്കണമെന്ന് ഫാ.ജോബി അശീതുപറമ്പിൽ പറഞ്ഞു.

Read more news from the source.

Friday, 22 May 2020

ചമ്പന്നൂരിൽ റോഡിൽ മണ്ണ് കൂട്ടിയിട്ടു; ലോറി മറിഞ്ഞു

അങ്കമാലി (22/05/20) : ഫുഡ് കോർപറേഷനിൽ നിന്നു റേഷൻ കടയിലേക്ക് അരി കയറ്റി പോയ ലോറി അങ്കമാലി-മാഞ്ഞാലി പൊതുമരാമത്ത് വകുപ്പ് റോഡിലെ ചമ്പന്നൂർ കെഎസ്ഇബി സ്റ്റോറിനു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞു. നാട്ടുകാരും ലോറി ഡ്രൈവർമാരും ചേർന്ന് അരി മറ്റൊരു ലോറിയിലേക്കു മാറ്റിയ ശേഷം ക്രെയിൻ ഉപയോഗിച്ചാണു വാഹനം നിവർത്തിയത് ആളപായമില്ല.
മറ്റൊരിടത്ത് കാന നിർമിച്ചപ്പോൾ കോരിയ മണ്ണ് മാഞ്ഞാലി റോ‍ഡിന് ഇരുവശവും കൂടിക്കിടക്കുന്നതാണ് അപകടകാരണം. 2 വാഹനങ്ങൾക്ക് ഒരേ സമയം പോകാൻ കഴിയാത്ത വിധമാണ് മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. വ്യവസായ മേഖലയിലേക്കും ഫുഡ് കോർപറേഷനിലേക്കും നൂറുകണക്കിനു ഭാരവാഹനങ്ങൾ നിത്യേന പോകുന്ന വഴിയാണിത്. അറ്റകുറ്റപ്പണികൾക്കായി റെയിൽവേ ഗേറ്റ് അടച്ചതിനാൽ എല്ലാ വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. 2 വർഷം മുൻപ് ഈ ഭാഗത്തെ മറ്റൊരു റോഡിൽ കാന നിർമിച്ചപ്പോൾ എടുത്തു മാറ്റിയ മണ്ണാണ് ഇവിടെ കൊണ്ടുവന്നു കൂട്ടിയിരിക്കുന്നത്. പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടായില്ലെന്നും മണ്ണ് മാറ്റിയില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും കൗൺസിലർ സാജി ജോസഫ് അറിയിച്ചു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
narrow roadTBA0+https://plus.codes/7J2R59MC+76

Read more news from the source.

Thursday, 21 May 2020

പാലാ - പൊൻകുന്നം റോഡിൽ ബസ് അപകടത്തിൽപെട്ടു

പാലാ (21/05/20) : പീരുമേട്, കുമളി എന്നിവിടങ്ങളിൽ നിന്ന് അതിഥി തൊഴിലാളികളുമായി എറണാകുളത്തേക്കു പോയ കെഎസ്ആർടിസി. ബസുകളിൽ ഒന്ന് മറ്റൊരു ബസിന്റെ പിന്നിൽ ഇടിച്ച് 5 പേർക്കു നിസാര പരുക്കേറ്റു. ഇന്നലെ രാത്രി ഒൻപതോടെ പാലാ - പൊൻകുന്നം റോഡിൽ 12–ാം മൈൽ കവലയിലായിരുന്നൂ അപകടം. 60 പേരാണ് 3 ബസുകളിലായി ഉണ്ടായിരുന്നത്.മുൻപിൽ പോയ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പിന്നിലുണ്ടായിരുന്ന ബസും ബ്രേക്ക് ചെയ്തു. എന്നാൽ ഏറ്റവും പിന്നിൽ വന്ന ബസ് മുന്നിലുണ്ടായിരുന്ന ബസിൽ ഇടിക്കുകയായിരുന്നു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
sudden braking of the busTBA0+https://plus.codes/6JXRMMXP+83
പരുക്കേറ്റവരെ ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.പിന്നീട് പാലാ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഒരു ബസും ഇവർ വന്ന മറ്റ് 2 ബസുകളിലുമായി അതിഥി തൊഴിലാളികളെ എറണാകുളത്തേയ്ക്ക് കൊണ്ടുപോയി. അപകടമുണ്ടായ സ്ഥലം അഗ്നി രക്ഷാ സേന എത്തി ശുചീകരിച്ചു.

Read more news from the source.

തിരുവല്ല ബൈപാസിന്റെ ബി–വൺ ബി–വൺ റോഡ് ഭാഗത്ത് അപകടം

തിരുവല്ല (21/05/20) : ബൈപാസിന്റെ ബി–വൺ ബി–വൺ റോഡ് ഭാഗത്ത് അപകടം ഒരാൾക്ക് പരുക്ക്. ഇന്നലെ നാലരയോടെ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ കേരള ബാങ്ക് തോട്ടഭാഗം ബ്രാഞ്ചിലെ സെക്യൂരിറ്റി ജീവനക്കാരൻ കിഴക്കുംമുറി കൊട്ടയ്ക്കാട്ട് മാലിയിൽ രാജേഷിന് പരുക്കേറ്റു. (45 ) ജോലിക്ക് പോകുമ്പോഴാണ് അപകടം. സ്വകാര്യ ബസ് സ്റ്റാൻഡ് റോഡിൽ നിന്ന് ടി കെ റോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും മഴുവങ്ങാട് ഭാഗത്തു നിന്നു വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
കറുകച്ചാൽ സ്വദേശികളായ മൂന്നംഗ കുടുംബമാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റ രാജേഷിനെ ഇതുവഴി വന്ന ആന്റോ ആന്റണി എംപിയാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ബൈപാസിന്റെ ഈ ഭാഗത്ത് അശാസ്ത്രീയത ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ട്രാഫിക് സിഗ്നൽ ലൈറ്റ് ഉൾപ്പെടെ സ്ഥാപിക്കാനുണ്ടെങ്കിലും ഒട്ടേറെ വാഹനങ്ങൾ ഇതുവഴി കടന്നു വരുന്നുണ്ട്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
unscientific road construction, lack of signalsTBA0+https://plus.codes/6JXR9HPH+6H

വീതിക്കുറവ് മൂലം ഈ ഭാഗത്ത് വാഹനങ്ങൾ തിരിയാൻ ബുദ്ധിമുട്ടുണ്ട്. ബൈപാസിൽ നിന്നു എത്തി ബി– വൺ – ബി– വൺ റോഡിനെ മറികടക്കുന്ന വാഹനങ്ങളാണ് മിക്കപ്പോഴും അപകടങ്ങൾ ഉണ്ടാക്കുന്നത്. കഴിഞ്ഞദിവസം ഇരു ചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് പരുക്കേറ്റിരുന്നു. സ്വകാര്യ ബസുകൾകൂടി സർവീസ് നടത്തുന്നതോടെ ഈഭാഗത്ത് അപകടങ്ങൾ തുടർക്കഥ ആയേക്കാം.

Read more news from the source.

എക്‌സ്റേ കവലയിൽ ലോറി ഡിവൈഡറിൽ ഇടിച്ചുകയറി

ചേർത്തല (21/05/20) : നിയന്ത്രണം വിട്ട ലോറി ഡിവൈഡറിലേക്ക് ഇടിച്ചു കയറി സിഗ്നൽ ലൈറ്റ് തകർന്നു. ഡ്രൈവറും ക്ലീനറും അദ്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയിൽ എക്‌സ്റേ കവലയിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
തൃശൂരിൽ നിന്ന് കായംകുളത്തേക്ക് പച്ചക്കറി കയറ്റി പോകുകയായിരുന്നു ലോറി. മുൻ ചക്രങ്ങളും ആക്‌സിലും ലോറിയിൽ നിന്നു വേർപെട്ടു. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പൊലീസെത്തി ക്രെയിൻ ഉപയോഗിച്ച് ലോറി നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
driver might have slept off while drivingTBA0+https://plus.codes/6JXRM8FR+H2

Read more news from the source.

നിർത്തിയിട്ട കാർ വെള്ളായണി കായലിലേക്ക് മറിഞ്ഞു

കോവളം (21/05/20) : വഴിയോരത്തെ കായൽ മീൻ വിൽപന കേന്ദ്രത്തിൽ നിന്നു മത്സ്യം വാങ്ങാൻ കാർ നിർത്തി നടന്ന ഉടമ തിരിഞ്ഞു നോക്കവെ നിർത്തിയ കാർ കായലിലേക്ക് ഉരുണ്ടു നീങ്ങുന്നു. തിരികെ ഓടിയെത്തി കാറിനുള്ളിൽ കയറാനുള്ള ഉടമയുടെ വിഫല ശ്രമം. കണ്ടു നിന്നവർ വിളിച്ചു കൂവി ഉടമയെ പിന്തിരിക്കവെ വേഗമാർജിച്ച കാർ നേരെ ഉരുണ്ട് കായലേക്കിറങ്ങി മുങ്ങിത്താണു. 
കാറിനുള്ളിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇന്നലെ രാവിലെ വെള്ളായണി കായലിന്റെ കാക്കാമൂല-കാർഷിക കോളജ് ബണ്ട് റോഡിലാണ് കാഴ്ചക്കാരെ സ്തബ്്ധരാക്കിയ സംഭവം. കായലിൽ പൂർണമായി മുങ്ങിത്താണ കരുംകുളം കൊച്ചുതുറ സ്വദേശി രാജേന്ദ്രന്റെ കാർ വിഴിഞ്ഞത്തെ ഫയർ ഫോഴ്സ് രണ്ടു മണിക്കൂറിലേറെ പരിശ്രമിച്ച് കെട്ടിയുയർത്തി കരയ്ക്കെത്തിച്ചു. ഹാൻഡ് ബ്രേക്ക് ഇടാത്തതാണ് അപകടകാരണമെന്നു ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
driver forgot to put hand brakealways configure hand brake while parking0+https://plus.codes/6JWRCXGV+8R

നഗരത്തിൽ നിന്നുള്ള മടക്ക യാത്രയ്ക്കിടെ കായൽ മീൻ വാങ്ങാനായാണ് രാജേന്ദ്രൻ വാഹനം ഒതുക്കി നിർത്തിയത്. ഫസ്റ്റ് ഗിയറിലായിരുന്ന വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് ഇട്ടിരുന്നുവെങ്കിലും ശരിക്കു വീണിട്ടുണ്ടാവില്ലെന്ന് രാജേന്ദ്രൻ പറയുന്നു.

വിഴിഞ്ഞം ഫയർ ഫോഴ്സ് സംഘം രണ്ടു മണിക്കുറിലേറെ ശ്രമിച്ച് ക്രെയിൻ സഹായത്തോടെയാണ് വാഹനത്തെ പുറത്തെത്തിച്ചത്.

Read more news from the source.

Lorry uproots electric pole, lucky escape for bike riders.

Kottayam(02/03/2020): Two bike riders had a lucky escape after a lorry uprooted an electric post at Kanjikuzhi Junction in Kerala's Kottayam town around Saturday noon. A likely disaster was looming as an 11 KV electric post on the wayside got stuck between the driving cabin and cargo bed of the rock-laden lorry coming from Manarkadu area, via the KK Road, turned on to the Kanjikuzhi-Kollad Road around 11am. Unaware of this, its driver continued to drive and the post came off. Simultaneously the electric wires fell or dangled over the road.A major tragedy was averted as the power was cut off automatically as the post fell.The lorry dragged the post along for over 10 metres before coming to a halt on the middle of the road exactly at the junction here. Traffic was stalled for more than an hour at the busy junction where from the KK Road branches off to Puthupally and Kollad sides.
               Another concrete post near a transformer, which was 20 metres away on the other side of the KK Road, also fell down as the wires got stretched. Meanwhile, a bike coming towards Kottayam along the KK Road got entangled in the electric wires. The electric line fell on to bike riders T N Babu and Venugopal, both BSNL employees. Though the bike toppled, they escaped without injuries.Another bike rider, who saw the post falling, managed to get off his vehicle and escaped.




കോട്ടയം (02/03/2020): കേരളത്തിലെ കോട്ടയം പട്ടണത്തിലെ കാഞ്ചികുഴി ജംഗ്ഷനിൽ ശനിയാഴ്ച ഉച്ചയോടെ ലോറി ഇലക്ട്രിക് പോസ്റ്റ് പിഴുതെറിഞ്ഞതിനെ തുടർന്ന് രണ്ട് ബൈക്ക് യാത്രക്കാർക്ക് ഭാഗ്യമുണ്ടായി. മാനാർക്കാട് പ്രദേശത്ത് നിന്ന് കെകെ റോഡ് വഴി വരുന്ന റോക്ക് ലഡൻ ലോറിയുടെ ഡ്രൈവിംഗ് ക്യാബിനും കാർഗോ ബെഡിനുമിടയിൽ വഴിയിൽ 11 കെവി ഇലക്ട്രിക് പോസ്റ്റ് കുടുങ്ങിയതിനാൽ രാവിലെ 11 ഓടെ കാഞ്ചിക്കുഴി-കൊല്ലാഡ് റോഡിലേക്ക് തിരിഞ്ഞു. ഇതറിയാതെ അതിന്റെ ഡ്രൈവർ ഡ്രൈവ് ചെയ്യുന്നത് തുടരുകയും പോസ്റ്റ് ഓഫാക്കുകയും ചെയ്തു. അതോടൊപ്പം വൈദ്യുത വയറുകളും റോഡിന് മുകളിലൂടെ വീഴുകയോ തൂങ്ങുകയോ ചെയ്തു.പോസ്റ്റ് വീഴുമ്പോൾ വൈദ്യുതി സ്വപ്രേരിതമായി ഛേദിക്കപ്പെട്ടതിനാൽ ഒരു വലിയ ദുരന്തം ഒഴിവാക്കപ്പെട്ടു.ഇവിടെയുള്ള ട്രിജംഗ്ഷനിൽ റോഡിന് നടുവിൽ നിർത്തുന്നതിന് മുമ്പ് ലോറി 10 മീറ്ററിലധികം പോസ്റ്റ് വലിച്ചിഴച്ചു. കെ‌കെ റോഡ് ശാഖകൾ മുതൽ പുതുപ്പള്ളി, കൊല്ലാട് ഭാഗങ്ങളിലേക്ക് തിരക്കേറിയ ജംഗ്ഷനിൽ ഒരു മണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചു.
കെ‌കെ റോഡിന് മറുവശത്ത് 20 മീറ്റർ അകലെയുള്ള ഒരു ട്രാൻസ്‌ഫോർമറിനടുത്തുള്ള മറ്റൊരു കോൺക്രീറ്റ് പോസ്റ്റും വയറുകൾ നീട്ടിയതിനാൽ താഴെ വീണു. അതേസമയം, കെകെ റോഡിനടുത്തുള്ള കോട്ടയത്തിലേക്ക് വരുന്ന ബൈക്ക് ഇലക്ട്രിക് വയറുകളിൽ കുടുങ്ങി. ബൈക്ക് യാത്രക്കാരായ ടി എൻ ബാബു, വേണുഗോപാൽ എന്നിവർക്ക് ഇലക്ട്രിക് ലൈൻ പതിച്ചു. ബൈക്ക് മറിഞ്ഞെങ്കിലും പരിക്കുകളില്ലാതെ അവർ രക്ഷപ്പെട്ടു. പോസ്റ്റ് വീഴുന്നത് കണ്ട മറ്റൊരു ബൈക്ക് സവാരി വാഹനത്തിൽ നിന്നിറങ്ങി രക്ഷപ്പെട്ടു.



Reason for Accident
 Possible protection for deceased Number of lives in 1 year in the place Approximate Plus code from description
losing control on vehicledrive at a controllable speed 0https://plus.codes/6JXRHGPV+X4




മലപ്പുറത്ത് ബൈക്കപകടത്തിൽ ഉപ്പള സ്വദേശി മരിച്ചു; സുഹൃത്തിന് ഗുരുതരം

മലപ്പുറം(20/05/2020): പൊന്നാനി ചാവക്കാട് ദേശീയപാതയിൽ പുതിയിരുത്തി സ്കൂൾപടിയിൽ നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ഉപ്പള പച്ചിലംപാറയിലെ മുഹമ്മദ് ഹനീഫിന്റെ മകൻ മുഹമ്മദ് റഷീദ് (28) ആണ് മരിച്ചത്. ബൈക്കിൽ കൂടെ യാത്ര ചെയ്ത സുഹൃത്ത് ഉപ്പള പച്ചിലംപാറ സ്വദേശി അബ്ദുള്ള മകൻ ജമാലിനെ ഗുരുതരമായ പരിക്കുകളോടെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 20/05/2020 പുലർച്ചെയാണ് അപകടം നടന്നത്. എറണാകുളത്ത് നിന്ന് കാസർകോട് വരികയായിരുന്ന ബൈക്കാണ് പുതിയിരുത്തിയിൽ നിർത്തിയിട്ട ചരക്കു ലോറിയിൽ ഇടിച്ചത്. ലോറി ശ്രദ്ധയിൽ പെടാത്തതാണ് അപകടകാരണം. ലോറിയിൽ തലയിടിച്ചാണ് മരണം. ശബ്ദംകേട്ട് ഓടിയെത്തിയെ നാട്ടുകാരാണ് യുവാക്കളെ ആശുപത്രിയിൽ എത്തിച്ചത്. 

Malappuram (20/05/2020): A youth was killed when his bike collided with a lorry parked on the school steps on the Ponnani Chavakkad National Highway. The deceased has been identified as Mohammad Rashid, 28, son of Mohammad Haneef of Uppala Pachilampara. Abdullah's son Jamal from Uppala Pachilampara was admitted to Thrissur Ashwani Hospital with serious injuries.
 The accident took place on the morning of 20/05/2020. The bike was coming from Ernakulam to Kasaragod when it collided with a lorry parked at Puthiyiruthi. The accident was caused by the lorry not paying attention. Death by head-on lorry. The youths were rushed to the hospital by the locals.



Reason for Accident
 Possible protection for deceased Number of lives in 1 year in the place Approximate Plus code from description
hitting on another vechicledrive at a controllable speed 1https://plus.codes/7J2QPX35+W5


കൂത്തുപറമ്പ്‌ പുറക്കളത്ത്‌ ലോറി അപകടം ഒരാള്‍ മരിച്ചു .

kannur(02-10-2019):പുറക്കളം പമ്പിന്റെ മുന്നില്‍ കൂത്തുപറമ്പ്‌ ഭാഗത്തു നിന്നും വന്ന ലംഘ വണ്ടി മുന്നിലെ വാഹനം പെട്രോൾ പമ്പിലേക് തിരിയാൻ നിർത്തിയതിനെ തുടർന് പെട്ടെന്നു ബ്രേക്ക് ചവിട്ടിയപോ ഡ്രൈവർ ക്യാബിൻ മറിഞ്ഞു അതിനിടെൽ പെട്ട്  ഡ്രൈവര്‍ സജി മരിച്ചു .ഫയര്‍ സര്‍വീസും പോലീസും നാടുകാരും ചേര്‍ന്ന്‌ ആദ്യം ക്ടീനറെ വലിച്ചെടുത്തു .ക്ലീനറുടെ കഴുത്തു ഒടിഞ്ഞിരുന്നു . സ്റ്റീയറിങ്ങിനോട് ചേർന്നു ഞെരിഞ്ഞമർന്ന സജിയെ  കട്ടര്‍ ഉപയോഗിച്ച്‌ ക്യാബിന്‍ പൊളിച്ച്‌ പുറത്തെടുത്തു ആശുപത്രിയിൽ കൊണ്ട്‌പോയെങ്കിലും മരിച്ചിരുന്നു .ക്യാബിൻ ലോക്ക്‌ ഇടാന്‍ മറന്നതിന്റെ അശ്രദ്ധയുടെ മരണത്തിന് കാരണമായി .



kannur (02-10-2019): Saji died when the driver's cabin overturned when the vehicle in front of him stopped to turn towards the petrol pump. Saji, who was crushed by the steering wheel, was pulled out of the cabin with a cutter and taken to hospital, but died due to negligence in forgetting to lock the cabin.


Reason for Accident
 Possible protection for deceased Number of lives in 1 year in the place Approximate Plus code from description
sudden breaking proper checking of vehicle before driving,keep distance while driving1https://plus.codes/6JXRFV53+G9



കോട്ടയത്ത്‌ ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് പത്ത് വയസുകാരന്‍ മരിച്ചു.

പുതുപ്പള്ളി(16/05/2020): കോട്ടയം പുതുപ്പള്ളിക്ക്‌ സമീപം ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച്‌ പത്ത്‌ വയസുകാരന്‍  മരിച്ചു.വാകത്താനത്തിനും പുതുപ്പള്ളിയ്ക്കും ഇടയില്‍ വെച്ച്‌ അമിതവേഗതയിലെത്തിയ രണ്ട്‌ ആംബുലന്‍സുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.തുടര്‍ന്ന്‌ നിയന്ത്രണം വിട്ട ആംബുലന്‍സുകളില്‍ ഒന്ന്‌ സാധനങ്ങള്‍  വാങ്ങുന്നതിനായി കടയിലേക്ക്‌ നടന്നുവരികയായിരുന്ന കുട്ടിയെ ഇടിച്ചു. തുടര്‍ന്ന്‌ സമീപത്തുള്ള കടയുടെ മുമ്പിലെ പോസ്റ്റിലിടിച്ചാണ്‌ ആംബുലന്‍സ്‌ നിന്നത്‌.
ആംബുലന്‍സില്‍ രോഗികള്‍ ആരും ഉണ്ടായിരുന്നില്ല.ഗുരുതര പരിക്കുകളോടെ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല.




Puthuppally (16/05/2020): A 10-year-old boy was killed when an ambulance collided with him near Puthuppally, Kottayam. The ambulance then crashed into a post in front of a nearby shop.
There were no patients in the ambulance. The child was rushed to Kottayam Medical College with serious injuries but could not save his life. No one else was injured in the accident.


Reason for Accident
 Possible protection for deceased Number of lives in 1 year in the place Approximate Plus code from description
overspeedingride with care1https://plus.codes/6JXRHH78+X5


നിയന്ത്രണംവിട്ട കാര്‍ മൂന്നു വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.


കൊല്ലം(16-05-2020): കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ കല്ലുംതാഴം ജങ്ഷന്‌ സമീപം നിയന്ത്രണംവിട്ടകാര്‍ മൂന്നു വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക്‌ പരിക്കേറ്റു. കൊല്ലം മങ്ങാട്‌ നഗര്‍ കായല്‍വാരത്ത്‌ മാധവപ്പള്ളി വീട്ടില്‍ കമലന്റെ മകന്‍ സന്തോഷ്‌ (49) ആണ്‌ മരിച്ചത്‌.
16-5-2020 ശനിയാഴ്ച ഉച്ചയ്ക്ക്‌ 1.1 5-ഓടെ കല്ലുംതാഴം പാലക്കടവ്‌ പമ്പിന്‌ മുന്‍വശത്തായിരുന്നു അപകടം. കടപ്പാക്കടഭാഗത്തുനിന്ന്‌ കരിക്കോട്ടേക്ക്‌ വരുകയായിരുന്ന ടി.കെ.എം. എന്‍ജിനീയറിങ്‌ കോളേജ്‌ റിട്ട. പ്രൊഫസര്‍
സഞ്ചരിച്ച കാര്‍ പാലക്കടവിനു സമീപം ബൈക്കില്‍ ഇടിക്കുകയും നിയന്ത്രണംവിട്ട്‌ അമ്പതുമീറ്ററോളം മുന്നോട്ടു നീങ്ങി എതിരേ വന്ന സ്കൂട്ടറില്‍ ഇടിക്കുകയുമായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറില്‍നിന്ന്‌ തെറിച്ചുവീണ സന്തോഷ്‌ സമീപത്തുകൂടി വന്ന പിക്കപ്പ്‌ വാനിനും കാറിനുമിടയില്‍പ്പെട്ട്‌ തത്ക്ഷണം മരിച്ചു.
കാര്‍ ഓടിച്ചിരുന്നയാളെ പരിക്കുകളോടെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്ടി ഓട്ടോയില്‍ സഞ്ചരിച്ച പള്ളിമുക്ക്‌ സ്വദേശികളായ മൂന്നുപേരെ ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റി. ഒരാളെ എന്‍.എസ്‌. ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ സന്തോഷ്‌ സഞ്ചരിച്ച സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ സംഭവസ്ഥലത്തുനിന്ന്‌ ക്രെയിന്‍ ഉപയോഗിച്ച്‌ നീക്കി. കടപ്പാക്കടയില്‍നിന്ന്‌ ഫയര്‍ ഫോഴ്‌സ്‌ എത്തി റോഡ്‌ വൃത്തിയാക്കിയശേഷമാണ്‌ ഗതാഗതം പുനഃസ്ഥാപിച്ചത്‌. കിളികൊല്ലൂര്‍ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.

Kollam (16-05-2020): One person was killed in a head-on collision between three vehicles near Kallumthazham junction on the Kollam-Red Fort National Highway. Five people were injured. The deceased has been identified as Santosh (49), son of Kamal, of Madhavappally house, Kollam Mangad Nagar backwaters.
The accident took place at 1.1 pm on Saturday 16-5-2020 in front of the Kallumtazham Palakkad pump. TKM was coming to Karikot from Kadapakkam. College of Engineering - Retired. Professor
Police said the car collided with a bike near Palakkad and went out of control about 50 meters ahead and hit an oncoming scooter. Santhosh, who was thrown from the scooter by the impact of the thunder, died instantly between the approaching pickup van and the car.
The driver of the car was admitted to a private hospital in Kottiyam with injuries. Three residents of Pallimukku who were traveling in a box auto were shifted to the district hospital. Someone was arrested by N.S. He was also admitted to the hospital. The scooter, which was traveling happily in the accident, was completely wrecked. The crashed vehicles were removed from the scene by a crane. Traffic was restored after the fire brigade arrived from Kadapakkam and cleared the road. Kilikollur police have registered a case.



Reason for Accident
 Possible protection for deceased Number of lives in 1 year in the place Approximate Plus code from description
losing control of the car drive slowely at junctions1https://plus.codes/6JWRWJ3F+H3




Add caption


നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...