Tuesday, 30 June 2020

എസി റോഡിൽ പള്ളാതുരുത്തി പാലത്തിനു സമീപം ലോറി മറിഞ്ഞ് ഡ്രൈവറിന് ഗുരുതര പരുക്ക്

കുട്ടനാട് (29/06/20) : തൂത്തുക്കുടിയിൽ നിന്ന് ആലുവയിലേക്കു കൽക്കരിയുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവർ തെങ്കാശി സ്വദേശി വെങ്കിടേഷിനു (20) ഗുരുതര പരുക്ക്. എസി റോഡിൽ പള്ളാതുരുത്തി പാലത്തിനു സമീപം ഇന്നലെ പുലർച്ചെ രണ്ടേമുക്കാലോടെയാണ് അപകടം. അപകടത്തിൽ പെട്ട ലോറി തമിഴ്നാട്ടിലെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നാണ് എത്തിയത് എന്നത് രക്ഷാപ്രവർത്തകരെ ആശങ്കയിലാക്കി. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ച ഹൈവേ പൊലീസ് ടീമും ആരോഗ്യ പ്രവർത്തകരും വൈകിട്ട് വരെ ക്വാറന്റീനിൽ പോയി.
പരുക്കേറ്റ വെങ്കിടേഷിനു കോവിഡ് ഇല്ലെന്നു പരിശോധനയിൽ തെളിഞ്ഞതോടെയാണു രക്ഷാപ്രവർത്തകർക്ക് ആശ്വാസമായത്. പുളിങ്കുന്ന് സിഐ: എം.എസ്.ഇഗ്നേഷ്യസ്, ഹൈവേ പൊലീസ് എസ്ഐ: ടി.വി.കുര്യൻ, സിപിഒമാരായ വിപിൻ, മിഥുൻ എന്നിവരും മെഡിക്കൽ കോളജിലെ 4 ഡോക്ടർമാരും നഴ്സുമാരുമടക്കം പതിനഞ്ചോളം ആരോഗ്യ പ്രവർത്തകരാണ് 5 മണി വരെ ക്വാറന്റീനിൽ കഴിഞ്ഞത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lost control of the vehicleTBA0+https://plus.codes/6JXRF977+FG

നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കിഴക്കേകരയിൽ നിന്നു താഴേക്കു വീഴുകയായിരുന്നു. വെങ്കിടേഷ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.അപകട സമയത്ത് വെങ്കിടേഷിന്റെ അച്ഛൻ മാരിസ്വാമിയാണു വാഹനം ഓടിച്ചിരുന്നതെന്നും മാരിസ്വാമി ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നും പൊലീസ് പറഞ്ഞു. മാരിസ്വാമി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

Read more news from the source.

Monday, 29 June 2020

താവം മേൽപാലത്തിൽ അപകടഭീഷണി

പഴയങ്ങാടി (28/06/20) : പിലാത്തറ, പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിലെ പ്രധാന മേൽപാലങ്ങളിൽ ഒന്നായ താവം മേൽപാലത്തിന്റെത് (എക്സ്പാൻഷൻ ജോയിന്റ്) ഇരുമ്പ് കവചം പൊട്ടി മുകളിലേക്ക് തളളി നിൽക്കുന്നത് അപകട ഭീതി ഉയർത്തുന്നു.

പ്രധാനമായും ഇരുചക്രവാഹനങ്ങളാണ് ഭീഷണി നേരിടുന്നത്. വലിയവാഹനങ്ങൾ പൊട്ടിയ ഇരുമ്പ് കവചത്തിന് മുകളിലൂടെ കടന്ന് പോകുമ്പോൾ മറ്റ് ഭാഗത്തും ഇരുമ്പ് കവചം പൊട്ടാൻ സാധ്യതയേറെയാണ്. പൊട്ടിയ ഭാഗം വെൽഡിങ് ചെയ്ത് ഉറപ്പിച്ചില്ലെങ്കിൽ കൂടുതൽ അപകടത്തിന് വഴിയൊരുക്കുമെന്നാണ് യാത്രക്കാർ പറയുന്നത്. ബന്ധപ്പെട്ട അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
poor condition of the bridgeNA as no accident details available0+https://plus.codes/7J4Q27CC+5C

Read more news from the source.

കുമാരനല്ലൂർ മേൽപാലം ജംക്​ഷനിൽ അപായസാധ്യത

കോട്ടയം (29/06/20) : കുമാരനല്ലൂർ റെയിൽവേ മേൽപാലവും എംസി റോഡും ചേരുന്ന ഭാഗത്ത് ട്രാഫിക് സിഗ്നലും ഐലൻഡും ഇല്ലാത്തത് അപായ സാധ്യത കൂട്ടുന്നു. മേൽപാലത്തിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് ദിശ കാണിക്കുന്ന സിഗ്നൽ സംവിധാനം ഇല്ലാത്തതും എംസി റോഡിലെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്കായി അപായ സൂചനകൾ സ്ഥാപിക്കാത്തതുമാണ് അപകട കാരണം.
ഏറ്റുമാനൂർ ഭാഗത്തു നിന്ന് എത്തി മേൽപാലത്തിലേക്ക് ശ്രദ്ധയില്ലാതെ കയറുന്നതും പാലമിറങ്ങി കോട്ടയം ഭാഗത്തേക്ക് അശ്രദ്ധമായി തിരിക്കുന്നതും അപകടമുണ്ടാക്കും. നിരപ്പായ റോഡിൽ അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങളും പാലത്തിൽ നിന്ന് റോഡിലേക്ക് എത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത കൂടുതലാണ്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding, lack of lights at night, no signallingNA as no accident details available0+https://plus.codes/6JXRJG8J+8W

എംസി റോഡിലേക്ക് പാലം ചേരുന്ന ഭാഗത്ത് പൊലീസ് സാന്നിധ്യവും ഗതാഗത നിയന്ത്രണ സംവിധാനങ്ങളും ഇല്ല. രാത്രികാലങ്ങളിൽ വെളിച്ചം കുറവ്. സമീപന പാതയും എംസി റോഡും ചേരുന്ന ഭാഗത്തെ ഉയരവ്യത്യാസം ആശയക്കുഴപ്പത്തിനു കാരണമാകുന്നു. മീഡിയനു പകരം റൗണ്ടാന പോലെ സംവിധാനവും സിഗ്നൽ സംവിധാനവുമാണ് ശാശ്വത പരിഹാരം.

Read more news from the source.

Sunday, 28 June 2020

കാപ്പിസെറ്റ് റൂട്ടിലെ ചെറ്റപ്പാലത്ത് അപകടം

പുൽപള്ളി (27/06/20) : കാപ്പിസെറ്റ് റൂട്ടിലെ താഴെ ചെറ്റപ്പാലം അപകട മേഖലയായി മാറുന്നു. അടുത്തിടെ റോഡ് റീടാര്‍ ചെയ്തതോടെ വാഹനങ്ങള്‍ക്കു വേഗതയേറുകയും അപകടങ്ങൾ തുടർക്കഥയുമാകുന്നു. ഇന്നലെ ബൈക്കും കാറും കൂട്ടിയിടിച്ചതാണ് ഇതിൽ ഒടുവിലത്തെ സംഭവം.താഴെ ചെറ്റപ്പാലത്ത് നിന്നാണു ശശിമലയിലേക്കും കാപ്പിസെറ്റ് ഭാഗത്തേക്കും റോഡ് തിരിയുന്നത്.ശശിമല റൂട്ടില്‍ നിന്ന് പ്രധാന റോഡിലേക്കു കയറുന്നവര്‍ക്ക് കൊടും വളവായതിനാല്‍ വാഹനങ്ങളെത്തുന്നത് കാണാനാവില്ല.
അപകടത്തിന് കാരണവും ഇതാണെന്നു നാട്ടുകാര്‍ പറയുന്നു. റോഡിലേക്ക് മരക്കൊമ്പുകള്‍ ചാഞ്ഞുകിടക്കുന്നതും സ്ഥിതി രൂക്ഷമാക്കുന്നു.ഇന്നലെ രാവിലെ സ്കൂട്ടര്‍ യാത്രക്കാരന്‍ ഉദയക്കവല സ്വദേശി നടുപ്പറമ്പില്‍ തങ്കച്ച(53) നാണ് കാപ്പിസെറ്റ് റൂട്ടിലേക്ക് വരികയായിരുന്ന കാറുമായി കൂട്ടിയിടിച്ച് അപകടത്തില്‍ പെട്ടത്. ഇരുഭാഗത്ത് നിന്നും വാഹനങ്ങളെത്തുന്നതു കാണാനാവാത്ത പ്രശ്നം നേരത്തെയുണ്ട്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding, visibility issue due to the curve of roadTBA0+https://plus.codes/7J3RQ5XR+7F

ഇവിടെ അപകട സാധ്യതയുണ്ടെന്ന ബോര്‍ഡ് സ്ഥാപിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. താഴെ ചെറ്റപ്പാലത്ത് സ്ഥാപിച്ച തെരുവ് വിളക്കും രാത്രി യാത്രക്കാരെ വലയ്ക്കുന്നു. പുല്‍പള്ളി ഭാഗത്തേക്കുള്ള റോ‍ഡിലേക്കാണു വിളക്ക് പ്രകാശിക്കുന്നത്. ഈ വിളക്ക് യാത്രക്കാരുടെ കണ്ണില്‍ കുത്തുന്നുവെന്ന പ്രശ്നവുമുണ്ട്. ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Read more news from the source.

ആലുവ ബൈപാസ് കവലയിൽ കണ്ടെയ്നർ ലോറി ഇടിച്ച് കാർ തകർന്നു; 2 പേർക്കു പരുക്ക്

ആലുവ (28/06/20) : ദേശീയപാതയിലെ ബൈപാസ് കവലയിൽ കണ്ടെയ്നർ ലോറി ഇടിച്ചു കാർ തകർന്നു. കാറിൽ ഉണ്ടായിരുന്ന കൊച്ചി സ്വദേശികളായ 2 പേർക്കു നിസ്സാര പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാർ 10 മീറ്റർ മുന്നിലേക്കു തെറിച്ചുപോയി. പിൻഭാഗമാണു തകർന്നത്.
എറണാകുളം ഭാഗത്തു നിന്നു ബൈപാസ് കവലയിലെത്തിയ കാർ ബ്രിജ് റോഡിലേക്കു തിരിയാൻ സിഗ്നൽ തെളിയുന്നതു കാത്തു കിടക്കുമ്പോഴാണ് അതേ ദിശയിൽ തന്നെ വന്ന നാഗാലാൻഡ് റജിസ്ട്രേഷൻ ലോറി പിന്നിൽ ഇടിച്ചത്. ഇതിനിടെ ലോറി ഡ്രൈവറുടെ പാദം ബ്രേക്കിനും ആക്സിലേറ്ററിനും ഇടയിൽ കുരുങ്ങി. ഇദ്ദേഹത്തെ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingTBA0+https://plus.codes/7J2R4955+4R

Read more news from the source.

Saturday, 27 June 2020

പാലയൂർ സെന്ററിൽ നിയന്ത്രണം വിട്ട കാർ മൂന്ന് ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു

ചാവക്കാട് (27/06/20) : പാലയൂർ സെന്ററിൽ നിയന്ത്രണം വിട്ട കാർ എതിരെ വന്ന ബൈക്കിനെ ഇടിച്ചു തെറുപ്പിച്ചു മറ്റ് രണ്ട് ബൈക്കുകളിലും ഇടിച്ചുനിന്നു. കാറിടിച്ചു തെറിച്ചുവീണു സാരമായ പരുക്കേറ്റ ബൈക്ക് യാത്രികൻ കേച്ചേരി സ്വദേശി വിനീതിനെ (23) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാവക്കാട് ഭാഗത്തു നിന്നു വന്ന കാറാണ് ഇന്നലെ രാവിലെ പത്തോടെ ബൈക്കിനെ ഇടിച്ചിട്ട് റോഡരികിൽ നിർത്തിയിരുന്ന മറ്റു രണ്ട് ബൈക്കുകളിൽ ഇടിച്ചുനിന്നത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding, car lost controlTBA0+https://plus.codes/7J2RH2JM+GP

Read more news from the source.

Friday, 26 June 2020

നന്തിക്കരയിൽ കാറും ലോറിയും ഇടിച്ച് 5 പേർക്ക് പരുക്ക്

പുതുക്കാട് (25/06/20) : ദേശീയപാതയിൽ നന്തിക്കര യു ടേണിനു സമീപം നിയന്ത്രണം വിട്ട കാറിനു പിന്നിൽ ലോറിയിടിച്ച് 5 പേർക്ക് പരുക്ക്. ദേശീയപാത മുറിച്ചു കടന്ന സ്ത്രീയെ കാറിടിച്ചു. പിന്നാലെ വന്ന ലോറിയിടിച്ച് കാർ തലകീഴായി മറിഞ്ഞു.
കാറിലുണ്ടായിരുന്ന 4 യാത്രക്കാർക്ക് നിസ്സാര പരുക്കുണ്ട്. റോഡു മുറിച്ചുകടക്കുന്നതിനിടെ സാരമായി പരുക്കേറ്റ നന്തിക്കര ബോയൻ കൂടാരത്തിൽ മണിയുടെ ഭാര്യ രമയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4നായിരുന്നു അപകടം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding, car lost controlTBA0+https://plus.codes/7J2RC72J+R8

Read more news from the source.

പള്ളത്തടുക്ക പാലം അപകടാവസ്ഥയിൽ

ബദിയടുക്ക (23/06/20) : റോഡ് നന്നാക്കിയിട്ടും അപകടാവസ്ഥയിലായ പാലം നന്നാക്കിയില്ല. യാത്രക്കാർ ഭീതിയിൽ. പള്ളത്തടുക്ക പാലത്തിന്റെ ഒരു സ്പാൻ അപകടാവസ്ഥയിലായിട്ട് 3 വർഷമായിട്ടും നടപടിയായില്ല. ഇതിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചു പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ ബ്രിജസ് വിഭാഗം സർക്കാരിനു അപേക്ഷ സമർപ്പിച്ചിട്ടും പരിശോധന നടത്തിയിട്ടില്ല. പാലത്തിനു ബലക്ഷയമുള്ളതിനാ‍ൽ ഇതു വഴി പോകുന്ന വാഹനങ്ങൾ വേഗത കുറച്ചു പോകേണ്ടതാണെന്നും 8ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ ഇതു വഴി പോകരുതെന്നും ബോർഡ് വെച്ചിട്ടും ഭാരം കയറ്റി പോകുന്ന വാഹനങ്ങൾക്ക് കുറവൊന്നുമില്ല.
പാലത്തിന്റെ മാതൃക തയാറാക്കുന്ന കോഴിക്കോട്ടെ സ്ഥാപനത്തിലേക്കറിയിച്ചപ്പോൾ പരിശോധന നടത്തുന്നതിനു സർക്കാരിനെ സമീപിക്കാനാണ് ആവശ്യപ്പെട്ടത്. ബലക്ഷയമുള്ള ഭാഗത്ത് കുഴി നികത്തി താൽക്കാലിക പരിഹാരം കണ്ടത്താനാവുമെങ്കിലും സ്ഥിരമായ പരിഹാരത്തിനാണ് ജില്ലാ ബ്രിജസ് വിഭാഗം കാത്തിരിക്കുന്നത്. സ്പാനിന്റെ അടിയിൽ കോൺക്രീറ്റ് ഇളകി വീഴുന്നു. മുകൾ ഭാഗത്ത് കുഴിയുമുണ്ട്. കുഴിനികത്തി സ്പാനുകൾ കൂട്ടിയോജിപ്പിച്ചാൽ താൽക്കാലിക പരിഹാരമാകും.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
dangerous potholes in bridge, speedingNA as no accident details available0+https://plus.codes/7J4QJ37H+8X

സ്പാൻ പൊളിച്ചു ശരിയാക്കണമെങ്കിൽ മാസങ്ങൾ കഴിയും. പരിശോധനയ്ക്ക് അഡ്മിനിസ്ട്രേറ്റീവ് അനുമതിയായിട്ടില്ല. തുടർന്നു സാങ്കേതിക അനുമതി ലഭിച്ചാൽ മാത്രമേ പരിശോധനയ്ക്കുള്ള നടപടിയാകൂ. സ്പാൻ മാറ്റാൻ തീരുമാനമായാൽ വാഹനങ്ങൾ വഴി തിരിച്ചുവിടേണ്ടി വരും. ഇതിനു പള്ളത്തടുക്ക പുഴയിലിറങ്ങി പോകണം. പഴയപാലമാണ് മറ്റൊരു ആശ്രയം. ചെർക്കള കല്ലടുക്ക അന്തർ സംസ്ഥാന പാതയിലെ പാലമായതിനാൽ ഭാരം കയറ്റിയ നിരവധി വാഹനങ്ങൾ ഇതുവഴിപോകുന്നു.

ഇത്രയും വാഹനങ്ങൾക്ക് താഴെയിറങ്ങി പോകാനാവില്ല. വീതികുറവുള്ള സമീപത്തെ പഴയപാലത്തിലൂടെയും പോകാനാവാത്ത സ്ഥിതിയാകും. 14 വർഷത്തിനു ശേഷമാണ് ഇതിനോടനുബന്ധിച്ചുള്ള റോഡിൽ ബിഎംബിസി ടാറിങ് ചെയ്തത്. അപകടാവസ്ഥയിലായതിനാൽ പാലത്തിന്റെ മുകളിൽ ടാറിങ് നടത്തിയിട്ടില്ല. നവീകരിച്ച റോഡായതിനാൽ അമിതവേഗതയിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. റോഡ് നിർമിക്കുമ്പോൾ തന്നെ പാലത്തിന്റെ അപാകത പരിഹരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.

Read more news from the source.

Thursday, 25 June 2020

നീലേശ്വരം ഓർച്ച റോഡിൽ കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം

നീലേശ്വരം (21/06/20) : അപകടങ്ങൾ ആവർത്തിക്കുമ്പോഴും വേണ്ട സുരക്ഷാ നടപടികൾ സ്വീകരിക്കാതെ ബന്ധപ്പെട്ടവർ നിസംഗത തുടരുകയാണ്. ഏറ്റവും ഒടുവിൽ ഞായറാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ ഓർച്ചയിലെ എൻ.പി.മുഹമ്മദ് ഷെറൂഫ് (22) ആണ് മരിച്ചത്. ഷെറൂഫ് ഓടിച്ചിരുന്ന കാർ കനത്ത മഴയ്ക്കിടെ നിയന്ത്രണം വിട്ടു പുഴയിലേക്കു തെറിച്ചു വീഴുകയായിരുന്നു.

ആഴമേറിയ പുഴയിൽനിന്ന് 20 മിനിറ്റിനു ശേഷമാണ് കാർ വടം കെട്ടി കരയിലേക്കു വലിച്ചടുപ്പിക്കാനായത്. ഓർച്ച പാലത്തിന്റെ സമീപന റോഡ് ആയ ഇതുവഴി തീരദേശത്തേക്ക് ദിവസവും ബസ് സർവീസും ഭാരവണ്ടികളും ഉൾപ്പെടെ നൂറു കണക്കിനു വാഹനങ്ങളാണു കടന്നു പോകുന്നത്. മീറ്ററുകളോളം നീളത്തിൽ റോഡിനു പുഴയുമായി സമ്പർക്കം വരുന്ന ഭാഗത്ത് വേണ്ടത്ര അടിസ്ഥാനമിടാതെ ഇടവിട്ട് നിർമിച്ച കോൺക്രീറ്റ് തൂണുകൾ മാത്രമാണുള്ളത്.
കാർ പുഴയിലേക്കു വീണ ഭാഗത്തും തൂൺ ഉണ്ടായിരുന്നെങ്കിലും ചെറിയ കാറിനെ തടുത്തു നിർത്താനാകാതെ ഇതു തകർന്നു വീണത് അപകടസ്ഥലത്തു കാണാം. പാലം ഉദ്ഘാടനം ചെയ്തു നാളുകൾക്കകം തന്നെ റോഡ് നെടുകെ പിളർന്നു പുഴയിലേക്കു തള്ളിയിരുന്നു. ആദ്യഘട്ടത്തിൽ അപകടസൂചനാ ബോർഡ് വച്ച് വാഹന വേഗം നിയന്ത്രിച്ച നഗരസഭ പിന്നീട് സമ്മർദം ചെലുത്തി റോഡ് മിനുക്കിയെടുത്തു. റോഡിലൂടെ പോകുന്ന വാഹനങ്ങൾ പുഴയിലേക്കു തെന്നാനുള്ള സാധ്യത തടയാനുള്ള ശാശ്വത നടപടികൾ അപ്പോഴുമുണ്ടായില്ല.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lack of crash barriers, slipping and losing control during rainTBA1+https://plus.codes/7J4Q64V9+C7

പാലം തുറന്ന ഘട്ടത്തിൽ തന്നെ ദേശീയപാത മാതൃകയിൽ ബലമേറിയ ക്രാഷ് ബാരിയർ ഇവിടെ സ്ഥാപിക്കണമെന്ന ആവശ്യമുയർന്നിരുന്നു. ഇവിടെ ഉടൻ ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്നു ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ, നഗരസഭ മുൻ കൗൺസിലർ ഇ.ഷജീർ എന്നിവർ ആവശ്യപ്പെട്ടു.

Read more news from the source.

Wednesday, 24 June 2020

കാഞ്ഞങ്ങാട് പോസ്റ്റ് ഓഫിസിനു മുന്നിൽ അമിത വേഗത്തിലെത്തിയ പിക്കപ്പ് വാൻ യുവതിയെ ഇടിച്ചു

കാഞ്ഞങ്ങാട് (22/06/20) : ഇന്നലെ രാവിലെ 11.40 നു പോസ്റ്റ് ഓഫിസിനു മുൻപിലാണ് അപകടം നടന്നത്. നഗരത്തിലേക്കു നടന്നു വരികയായിരുന്നു ചെർക്കപ്പാറയിലെ പ്രമീളയെയാണ് (34) അമിത വേഗത്തിലെത്തിയ പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ 6 മീറ്ററോളം അകലേക്ക് പ്രമീണ തെറിച്ചു വീണു. ബോധമറ്റു കിടന്ന യുവതിയെ ആശുപത്രിയിലേക്ക് മാറ്റാൻ ആരും തയാറായില്ല.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingTBA0+https://plus.codes/7J4Q838Q+CV

ഉടൻ തന്നെ അതുവഴി വന്ന ഓട്ടോ നിർത്തിച്ചു യുവതിയെ ഓട്ടോയിൽ കയറ്റാൻ ശ്രമിച്ചു. എന്നാൽ ഒറ്റയ്ക്കു കഴിയാതെ വന്നതോടെ ചുറ്റുമുണ്ടായിരുന്നവരുടെ സഹായം തേടി. എന്നാൽ ആരും മുന്നോട്ട് വരാൻ തയാറായില്ല. ഒടുവിൽ വഴിയാത്രക്കാരിയായ മറ്റൊരു സ്ത്രീയാണ് പരുക്കേറ്റ സ്ത്രീയെ ഓട്ടോയിൽ കയറ്റാൻ സഹായിച്ചത്. ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്നു തുടർ ചികിത്സയ്ക്കായി ഇവരെ പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്കും മാറ്റി. പ്രമീളയെ ഇടിച്ച പിക്കപ്പ് വാന്‍ ചെര്‍ക്കളയില്‍ നിന്നു പിന്നീട് പൊലീസ് പിടികൂടി.

Read more news from the source.

മലയോര ഹൈവേയിൽ കാർ മറിഞ്ഞ് 6 പേർക്കു പരുക്ക്

ചെറുപുഴ (21/06/20) : മലയോര ഹൈവേയിൽ കാർ മറിഞ്ഞു ഒരു കുടുംബത്തിലെ 6 പേർക്കു പരുക്കേറ്റു. ചെറുപുഴ സെന്റ് ജോസഫ് ഇംഗ്ലിഷ് മീഡിയം സ്കൂളിനു സമീപം ഇന്നലെ വൈകുന്നേരമാണു അപകടം.
ആയന്നൂർ സ്വദേശികൾക്കാണു അപകടത്തിൽ പരുക്കേറ്റത്. മറ്റത്തിൽ റോസമ്മ (75), സെലിൻ (47), മക്കളായ റോസ് മേരി (22) ജയിംസ് (20) റോസ്ന (18) ഏഞ്ചൽ മേരി (16) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
TBATBA0+https://plus.codes/7J4Q7997+33

Read more news from the source.

ചോറ്റി ജംക്‌ഷനിൽ ബൈക്കിൽ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്

കാഞ്ഞിരപ്പള്ളി (23/06/20) : ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ പുഞ്ചവയൽ കൊയ്പ്പമറ്റം കെ.ആർ.സുഗതന്(59) പരുക്കേറ്റു. ഇന്നലെ വൈകിട്ട് നാലരയോടെ ദേശീയപാതയിൽ ചോറ്റി ജംക്‌ഷനു സമീപമായിരുന്നു അപകടം.
റബർ ബോർഡ് ജീവനക്കാരനായ സുഗതൻ സഞ്ചരിച്ച ബൈക്കിൽ പിന്നാലെ എത്തിയ കാറാണ് ഇടിച്ചത്. തലയ്ക്കു പരുക്കേറ്റ സുഗതനെ കാറിലുണ്ടായിരുന്നവർ ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മുണ്ടക്കയത്തു നിന്നു കാഞ്ഞിരപ്പള്ളിയിലേക്കു ‍ പോവുകയായിരുന്നു ബൈക്കും കാറും.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingTBA0+https://plus.codes/6JXRHR7X+X9

Read more news from the source.

കരുവാരകുണ്ട് മാമ്പറ്റ പാലത്തിനു സമീപം പുഴയുടെ മധ്യഭാഗത്തേക്ക് ഓടിച്ച ജീപ്പ് വെള്ളത്തിൽ മുങ്ങി തിരിച്ചുപോരാനാകാതെ കുടുങ്ങി

കരുവാരകുണ്ട് (24/06/20) : തെളിഞ്ഞ വെള്ളം കണ്ട് പുഴയിലേക്ക് ജീപ്പ് ഓടിച്ച യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി. പുഴയുടെ മധ്യഭാഗത്തേക്ക് ഓടിച്ച ജീപ്പ് പകുതിയോളം വെള്ളത്തിൽ മുങ്ങി തിരിച്ചുപോരാനാകാതെ കുടുങ്ങി. കരുവാരകുണ്ട് മാമ്പറ്റ പാലത്തിനു സമീപം വൈകിട്ട് ആറരയോടെയാണ് സംഭവം. കോട്ടയ്ക്കലിൽനിന്നു 2 ഓഫ് റോഡ് ജീപ്പുകളിൽ കരുവാരകുണ്ടിന്റെ വിവിധ ഭാഗങ്ങളിലെ ദൃശ്യഭംഗി ആസ്വദിക്കാൻ എത്തിയതായിരുന്നു ഒൻപതംഗ യുവാക്കളുടെ സംഘം. കൽക്കുണ്ടിൽനിന്നു മടങ്ങിവരുമ്പോഴാണു മാമ്പറ്റയിൽ പുഴയിൽ ജീപ്പ് ഇറക്കിയത്.
ജീപ്പിലെ മണ്ണും ചെളിയും കഴുകിക്കളയാമെന്നു കരുതിയാണു പുഴയിലേക്ക് ഇറക്കിയത്. ഇവിടെ വാഹനങ്ങൾ ഇറക്കുന്ന സ്ഥലമാണെങ്കിലും പുഴയിൽ വലിയ കല്ലുകളാണ്. കൂടാതെ മഴക്കാലത്തു വാഹനങ്ങൾ ഇറക്കാറുമില്ല. എന്നാൽ സ്ഥലപരിചയമില്ലാത്ത യുവാക്കൾ ജീപ്പ് പുഴയുടെ മധ്യഭാഗത്തേക്ക് ഓടിക്കുകയായിരുന്നു. ഇതോടെ ജീപ്പിന്റെ പകുതിയിലേറെ ഉയരത്തിൽ വെള്ളം കയറുകയും ഉരുളൻകല്ലിൽ കുടുങ്ങുകയും ചെയ്തു. രാത്രി ഏഴരയോടെ മറ്റേ ജീപ്പിൽ കയർ കെട്ടിവലിച്ചു ജീപ്പ് കരയ്ക്കെത്തിച്ചു. കരുവാരകുണ്ട് പൊലീസും സ്ഥലത്തെത്തി.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
vehicle slipped and got stuck while trying to wash itTBA0+https://plus.codes/7J3R49G4+X7

Read more news from the source.

മങ്ങാട് പാലത്തിൽ ലോറിയിൽ നിന്നു വീണ മേശയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ മറിഞ്ഞ് അപകടം

അഞ്ചാലുംമൂട് (23/06/20) : ലോറിയിൽ നിന്നു പറന്നു വീണ മേശയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ തലകീഴായി മറിഞ്ഞ് അപകടം. മറിഞ്ഞ കാർ ഏറെ ദൂരം നിരങ്ങി നീങ്ങിയെങ്കിലും പാലത്തിന്റെ കൈവരിയിൽ ഇടിച്ചു നിന്നതിനാൽ കായലിൽ വീഴാതെ രക്ഷപ്പെട്ടു. മീയ്യണ്ണൂർ അസീസിയ ആശുപത്രിയിലെ ഡോ. ഗോപകുമാറാ (38)ണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ കൊല്ലം ബൈപാസിലെ മങ്ങാട് പാലത്തിലായിരുന്നു അപകടം. മേവറം ഭാഗത്തേക്കു ഗോപകുമാർ പോകുന്നതിനിടെ എതിർദിശയിൽ വീട്ടു സാധനങ്ങൾ കയറ്റിപ്പോയ ലോറിയിൽ നിന്നു മേശ തെറിച്ചു വീഴുന്നതു കണ്ടു കാർ വെട്ടിച്ചു. നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിലിടിച്ചു തലകീഴായി മറിഞ്ഞു. മനോധൈര്യം കൈവിടാതെ സ്റ്റിയറിങ്ങിൽ പിടിച്ചിരുന്ന ഗോപകുമാർ നിസ്സാരപരുക്കുകളോടെ രക്ഷപ്പെട്ടു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
sudden turning to avoid hitting caused the accidentTBA0+https://plus.codes/6JWRWJC5+39

പാലത്തിന്റെ കൈവരിക്ക് ഉറപ്പുണ്ടായിരുന്നതാണു രക്ഷയായതെന്നും അല്ലെങ്കിൽ കാർ കായലിൽ പതിക്കുമായിരുന്നെന്നും ഡോ.ഗോപകുമാർ പറഞ്ഞു. കരുനാഗപ്പള്ളിയിലേക്കു വീട്ടുസാധനങ്ങളുമായി പോയ ലോറിയുടെ വശങ്ങളിൽ ഗ്രിൽ ഉള്ളതിനാൽ സാധനങ്ങൾ കെട്ടിവച്ചിരുന്നില്ല. സ്ഥലത്തെത്തിയ പൊലീസ് ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. അപകടത്തിൽ ഭാഗികമായി തകർന്ന കാർ ക്രെയിൻ ഉപയോഗിച്ചു മാറ്റി.

Read more news from the source.

Tuesday, 23 June 2020

എംസി റോഡിൽ അശാസ്ത്രീയമായി നിർമിച്ച ഡിവൈഡറുകൾ അപകടത്തിനു വഴിയൊരുക്കുന്നു

കുറവിലങ്ങാട് (20/06/20) : എംസി റോഡിൽ കോട്ടയം– എറണാകുളം ജില്ലകളുടെ അതിർത്തി പ്രദേശമായ പുതുവേലി വൈക്കം കവലയിൽ വാഹന അപകടത്തിനു വഴിയൊരുക്കി അശാസ്ത്രീയമായി നിർമിച്ച ഡിവൈഡറുകൾ. എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി ഇവിടെ ഡിവൈഡർ നിർമിച്ചതിനു ശേഷം അൻപതിലധികം അപകടങ്ങൾ ഉണ്ടായി. ശനി രാത്രി പാലക്കാട് നിന്നു വന്ന കാർ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കയറി.
കൊടുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയും കുടുംബവും സഞ്ചരിച്ച വാഹനത്തിന്റെ മുൻഭാഗം പൂർണമായി തകർന്നു. ഓയിൽ വഴിയിൽ വീണു ഗതാഗതം തടസ്സപ്പെട്ടു. കാറിലെ യാത്രക്കാർ സാരമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടം നടന്നു മിനിറ്റുകൾക്കുള്ളിൽ ഓയിലിൽ തെന്നി മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു. കൂത്താട്ടുകുളം അഗ്നിരക്ഷാസേന എത്തി റോഡ് വൃത്തിയാക്കിയതിനു ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. 

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
unscientific divider construction, no reflectors, lack of lightsTBA0+https://plus.codes/6JXRRHJV+38

പുതുവേലി വൈക്കം കവലയിലെ പ്രശ്നം :-

1. ഡിവൈഡർ നിർമാണം അശാസ്ത്രീയം. കൂത്താട്ടുകുളം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ പലപ്പോഴും ഡിവൈഡർ കാണില്ല. രാത്രിയിലാണ് അപകടസാധ്യത കൂടുതൽ.

2. സിഗ്നൽ ലൈറ്റ് സ്ഥാപിച്ചെങ്കിലും തെളിയുന്നില്ല.

3. വൈക്കം റോഡ് എംസി റോഡിൽ ചേരുന്ന ഭാഗത്തു മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ല.

4. ഡിവൈഡറിൽ റിഫ്ലക്ടർ ഇല്ല.

5. അപകടങ്ങളുടെ എണ്ണം വർധിച്ചപ്പോൾ പുതുവേലി വൈക്കം കവലയിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. ഏതാനും ആഴ്ച അപകടത്തിന്റെ എണ്ണം കുറഞ്ഞു. പിന്നീട് ഈ ബോർഡും ഒരു വാഹനം ഇടിച്ചു തകർത്തു.

6. റോഡിനു ഇരുവശത്തും കാട് പിടിച്ച അവസ്ഥ. കാൽനടയാത്രക്കാർക്കു സുരക്ഷിതമായി നടക്കാൻ പോലും സംവിധാനമില്ല.

7. വഴിവിളക്കുകൾ തെളിയുന്നില്ല. റോഡ് നവീകരണത്തിന്റെ ഭാഗമായി കെഎസ്ടിപി സ്ഥാപിച്ച സൗരോർജ വിളക്കുകൾ മിക്കവയും കത്തുന്നില്ല. രാത്രി വാഹന അപകടങ്ങൾ നടക്കുമ്പോൾ രക്ഷാപ്രവർത്തനം പോലും ദുഷ്കരം.

8. അപകട സാധ്യത കുറയ്ക്കുന്നതിനു നടപടി ആവശ്യപ്പെട്ടു ജനപ്രതിനിധികളും നാട്ടുകാരും പല തവണ അധികൃതർക്കു നിവേദനം നൽകിയിരുന്നു. പക്ഷേ റോഡിന്റെ ഉടസ്ഥാവകാശം സംബന്ധിച്ചു ഇപ്പോഴും വ്യക്തതയില്ല.

Monday, 22 June 2020

അപകടഭീഷണി ഉയർത്തി മുണ്ടൻകാവിലെ ഡിവൈഡർ

ചെങ്ങന്നൂർ (21/06/20) : എംസി റോഡിൽ മുണ്ടൻകാവ് ജം‌ക്‌ഷനിലെ തകർന്ന ഡിവൈഡർ വാഹന യാത്രികർക്ക് അപകടഭീഷണിയായി. ഇത് പുതുക്കിപ്പണിയണമെന്ന് ആവശ്യം. കഴിഞ്ഞ ദിവസം 2 വാഹനങ്ങൾ ഡിവൈഡറിൽ ഇടിച്ചു കയറി. ഇവയിലൊന്നു മറിഞ്ഞ് യാത്രക്കാർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ചെങ്ങന്നൂർ ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേക്ക് പോകുമ്പോൾ ആദ്യം കാണുന്ന ഡിവൈഡറാണു വാഹനങ്ങൾ ഇടിച്ചു തകർന്നത്. ഡിവൈഡറിന്റെ അവശിഷ്ടങ്ങൾ എംസി റോഡിൽ വീണു കിടക്കുകയാണ്.
ഡിവൈഡർ തകർന്നതോടെ അപകടസാധ്യതയേറി. തിരുവല്ല ഭാഗത്തുനിന്നു ചെങ്ങന്നൂരിലേക്ക് വരുമ്പോൾ കല്ലിശേരി ഇറപ്പുഴ പാലം കഴിഞ്ഞുള്ള ആദ്യ ഡിവൈഡറിൽ വാഹനങ്ങൾ ഇടിച്ചു കയറി അപകടം പതിവായതോടെ രാഷ്ട്രീയ പാർട്ടികൾ സമരവുമായി രംഗത്തെത്തിയിരുന്നു. ഏറെ നാൾ നീണ്ട സമരപരിപാടികളെ തുടർന്നു കെഎസ്ടിപി ഇതു പുനർനിർമിക്കുകയും ചെയ്തു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
dangerous divider on the junction, speedingNA as no accident details available0+https://plus.codes/6JXR8JJ4+97

ഉയരം കുറയ്ക്കുകയും കൂടുതൽ റിഫ്ലക്ടറുകൾ സ്ഥാപിക്കുകയും ചെയ്ത് ആധുനിക രീതിയിൽ പുനർനിർമിച്ചതോടെ അപകടങ്ങൾ കുറഞ്ഞു. സമാന രീതിയിൽ രണ്ടാമത്തെ ഡിവൈഡറും പുനർനിർമിക്കണമെന്നാണ് ആവശ്യം. ആവശ്യം ഉന്നയിച്ചു നഗരസഭ ചെയർമാൻ കെ.ഷിബുരാജൻ കെഎസ്ടിപി മൂവാറ്റുപുഴ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകി.

Read more news from the source.

തിരുവാഴിയോട് കെഎസ്ടിഎ ഓഫിസിനു സമീപത്ത് 15 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു

ശ്രീകൃഷ്ണപുരം (22/06/20) : തിരുവാഴിയോട് കെഎസ്ടിഎ ഓഫിസിനു സമീപത്ത് 15 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു. യാത്രക്കാരായ പാലക്കാട് സ്വദേശികളായ കാറിന്റെ ഡ്രൈവർ അബ്ദുൾകരീം, സഹയാത്രികനായ മുഹമ്മദ് റിയാസ് എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടോയെയാണു അപകടം. പാലക്കാട് നിന്നും മുക്കം ഭാഗത്തേക്ക് മുല്ലപ്പൂവുമായി വരികയായിരുന്നു കാർ.
എതിരെ വരികയായിരുന്ന ബൈക്കിനെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ 15 അടി താഴ്ചയിലേക്കു മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ശനിയാഴ്ച തിരുവാഴിയോട് കനാൽ പാലത്തിനു സമീപം ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞ് വീരമംഗലം സ്വദേശിയായ യുവാവ് മരിച്ചിരുന്നു. ഇതേ ദിവസം ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് തിരുവാഴിയോട്ടിലെ രാജേഷിനു പരുക്കേറ്റു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lost control of the vehicle while trying to avoid hitting a bikeTBA0+https://plus.codes/7J2RG6H6+RX

ഇതേ സ്ഥലത്ത് വാഹനാപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ വെള്ളിനേഴി കുറുവട്ടൂർ മല്ലിപ്പാറ സാവിത്രിയെ നാട്ടുകാരും പൊലീസും ചേർന്നാണ് മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.തിരുവാഴിയോട് രണ്ടു ദിവസങ്ങൾക്കുള്ളിൽ ഒട്ടേറെ അപകടങ്ങൾ ഉണ്ടാവുകയും ഒരാൾ മരിയ്ക്കുകയും ചെയ്ത സംഭവത്തിൽ ജനങ്ങൾ ആശങ്കയിലാണ്.

Read more news from the source.

Saturday, 20 June 2020

ടെമ്പോ വാനിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു

പയ്യന്നൂര്‍(13.06.2020) :ടെമ്പോ വാനിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു. പാനോത്തെ മുണ്ടയാട് കൃഷ്ണന്‍ എന്ന കുഞ്ഞപ്പന്‍ (64)ആണ് മരിച്ചത്. പാല്‍ വാങ്ങി സൈക്കിളില്‍ മടങ്ങി വരുമ്പോഴായിരുന്നു അപകടം. ശനിയാഴ്ച്ച രാവിലെ കുണ്ടയംകൊവ്വലിലെ ഹോട്ടലിനു സമീപത്ത് വെച്ചാണ് അപകടം നടന്നത്.

ചെറുപുഴ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ കുഞ്ഞപ്പന്റെ സൈക്കിളിലേക്ക് ഇടിക്കുകയായിരുന്നു. കുഞ്ഞപ്പനെ ഉടന്‍ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചു. പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പക്ഷേ സാരമായി പരിക്കേറ്റതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.



Payyannur (13.06.2020): A cyclist was killed when a tempo van hit him. The deceased has been identified as Panothe Mundayad Krishnan, 64. The accident happened when he was returning on a bicycle to buy milk. The accident took place near a hotel in Kundayamkovil on Saturday morning.

The pickup van was heading towards Cherupuzha when it hit Kunjappan's bicycle. Kunhappan was rushed to a hospital in Payyanur. He was later transferred to Pariyaram Medical College. But he could not save his life due to serious injuries.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
mini pickup hit on bicycledrive slowly and safely1https://plus.codes/7J4Q564F+7H 

യാത്രയ്ക്കിടെ തൊപ്പി പറന്നു; ബ്രേക്ക് ചെയ്ത ബൈക്ക് നിയന്ത്രണം തെറ്റി യുവാവ് മരിച്ചു

കല്ലമ്പലം(13-06-2020):യാത്രയ്ക്കിടെ തൊപ്പി പറന്നു പോയതിനെത്തുടർന്ന് സഡന്‍ ബ്രേക്ക് ചെയ്‍ത ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് യുവാവ് മരിച്ചു. തലസ്ഥാന നഗരയില്‍ നാവായിക്കുളം – തുമ്പോട് റോഡിൽ ഐറ്റിൻച്ചിറയ്ക്കു സമീപം വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ്‌ അപകടം.നാവായിക്കുളം പലവക്കോട് മരുതിക്കുന്ന് എഫ്.എസ്.മൻസിലിൽ ഫസിലുദ്ദീൻ, സുലൈഖാ ബീവി ദമ്പതികളുടെ മകൻ മുഹമ്മദ്ഫൈസി(19) ആണ് മരിച്ചത്. അപകടത്തില്‍ സഹ യാത്രികരായ രണ്ടു പേർക്ക് സാരമായി പരുക്കേറ്റു.

മൂന്ന് പേരാണ് ബൈക്കിലുണ്ടായിരുന്നത്. തട്ടുപാലം ആസിഫ് മൻസിലിൽ ആസിഫ്(16), നാവായിക്കുളം ഈഞ്ചവിളയിൽ ഉമറുൽ ഫാറൂഖ്(15)എന്നിവർക്കാണു പരുക്ക്. ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ബൈക്കിൽ പോകുകയായിരുന്നു മൂവരും. ഇതിനിടെ ബൈക്ക് ഓടിച്ചിരുന്ന മുഹമ്മദ്ഫൈസിയുടെ തൊപ്പി കാറ്റിൽ പറന്നു പോയി. ഇത് പിടിക്കാനായി ബൈക്ക് പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു.

ഇതോടെ നിയന്ത്രണം വിട്ട് അടുത്തുള്ള വീടിന്റെ മതിലിൽ ഇടിച്ച ശേഷം ബൈക്ക് താഴ്ചയിലുള്ള പുരയിടത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മുഹമ്മദ് ഫൈസിക്ക് തലക്കാണ് ഗുരുതരമായി പരുക്കേറ്റത്. കല്ലിൽ തലയിടിച്ച് ഗുരുതര പരിക്കേറ്റ ഫൈസിയെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.





Kallambalam (13-06-2020): A young man died when his bike suddenly lost control and overturned after his hat flew off during the journey. Mohammad Faizi, 19, son of Faziluddin and Sulaikha Beevi, died at Navikulam Palavakkode Maruthikunnu FS Manzil on Friday morning. Two fellow passengers were seriously injured in the accident.
There were three people on the bike. Asif (16) of Thattupalam Asif Manzil and Umarul Farooq (15) of Navaikkulam Inchavila were injured. The three were going on a bike in connection with the death of a relative. Meanwhile, the hat of Mohammad Faizi, who was riding the bike, was blown away by the wind. The bike suddenly braked to catch it.

The bike went out of control and crashed into the wall of a nearby house and crashed into a low backyard. Mohammad Faizi sustained serious head injuries. Faizi was rushed to a local medical college hospital but was not rescued.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike lost control due to sudden braking and hit on the walldrive slowly and use brakes wisely1https://plus.codes/6JWRQRXC+Q7 


ദേശീയപാതയിൽ നടന്ന അപകടത്തിൽ ആളൂർ സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട (12-06-2020): മണ്ണൂത്തി ദേശീയപാതയില്‍ കുട്ടനെല്ലൂരില്‍ 12-06-2020 വെള്ളിയാഴ്ച്ച രാവിലെ നടന്ന അപകടത്തില്‍ ആളൂര്‍ സ്വദേശി പീനിക്കപറമ്പില്‍ ഈനാശു മകന്‍ റിന്റോ (44) മരിച്ചു. കുട്ടനെല്ലൂര്‍ സെന്റ് ജൂഡ് ദേവാലയത്തിന് സമീപമാണ് അപകടം നടന്നത്. ആമ്പല്ലൂര്‍ ഭാഗത്തുനിന്ന് വന്നിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മണ്ണുത്തി ഭാഗത്തുനിന്ന് സിമന്റ് കയറ്റിവന്നിരുന്ന ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റയാളെ എലൈറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Iringalakuda (12-06-2020): Eenasu's son Rinto (44) was killed in an accident on the Mannuthi National Highway at Kuttanelloor on Friday 12-06-2020. The accident took place near St. Jude's Church in Kuttanelloor. A car coming from Ampalloor collided with a divider and went out of control and crashed into a lorry carrying cement from Mannuthi area. The injured were rushed to Elite Hospital but could not be pronounced alive.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
car hit on divider, lost control and collided with lorrydrive slowly and safely1https://plus.codes/7J2RF7R5+34 


വാഹനാപകടങ്ങളിൽ 3 മരണം

തിരുവനന്തപുരം (13-06-2020):ജില്ലയിൽ വെള്ളിയാഴ്ച വിവിധ വാഹനാപകടങ്ങളിലായി മൂന്ന് പേർ മരിച്ചു. മരുതിക്കുന്ന് പലവക്കോട് മുഹമ്മദ്ഫൈസി (20), പ്ലാമൂട് മൈപറമ്പ് കുന്നുംപുറത്തു വീട്ടിൽ വാമദേവൻ നായർ (57) ,തമിഴ്നാട് കന്യാകുമാരി വിളവംകോട് സ്വദേശി സ്റ്റീഫന്രാജ് (42) എന്നിവരാണ്വ്യത്യസ്ത വാഹനാപകടങ്ങളിലായി മരിച്ചത് ആറ്റിങ്ങല് നിര്ത്തിയിട്ടിരുന്ന ടിപ്പര്ലോറിക്കുപിന്നില്തമിഴ്നാട്ടില് നിന്ന് ചുടുകല്ല് കയറ്റിവന്ന ലോറിയിടിച്ചാണ് ക്ലീനറായ സ്റ്റീഫൻരാജ് മരിച്ചത്. ആറ്റിങ്ങല് മൂന്നുമുക്കില് 12-06-2020 വെള്ളിയാഴ്ച പുലർച്ചെ 2.30-നാണ് സംഭവം. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട ജോലികള്ക്കായി നിര്ത്തിയിട്ടിരുന്ന ടിപ്പര്ലോറിയുടെ പിന്നിലാണ് ചുടുകല്ല് കയറ്റിവന്ന ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തില് ലോറിയുടെ മുന്വശം തകര്ന്നുപോയി. ക്യാബിനില് കുടുങ്ങിപ്പോയ ഡ്രൈവര് അപ്പുക്കുട്ടനെയും സ്റ്റീഫന്രാജിനെയും ആറ്റിങ്ങല് അഗ്നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സ്റ്റീഫന്രാജിനെ ഉടന് മെഡിക്കല് കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപ്പുക്കുട്ടനെ വലിയകുന്ന് താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.കിളിമാനൂർ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞാണ് മുഹമ്മദ് ഫൈസി മരിച്ചത്. ഒപ്പം സഞ്ചരിച്ച നാവായിക്കുളം വൈരമല ഈഞ്ചവിള വീട്ടിൽ ഉമറുൽ ഫാറൂക്ക് (15), തട്ടുപാലം ആസിഫ് മൻസിലിൽ ആസിഫ് (19) എന്നിവർക്ക് പരിക്കേറ്റു. നാവായിക്കുള- തുമ്പോട് റോഡിൽ ഐറ്റിൻച്ചിറയ്ക്കു സമീപം വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് അപകടം. ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂവരും ബൈക്കിൽ പോകവെ ഒരാളുടെ തലയിൽനിന്ന് തൊപ്പി തെറിച് റോഡിൽ വീണു. അത് എടുക്കാനായി ബൈക്ക് നിർത്താൻ ശ്രമിക്കവെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.കല്ലിൽ തലയിടിച്ച് ഗുരുതര പരിക്കേറ്റ ഫൈസിയെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴക്കൂട്ടം റോഡ് മുറിച്ച് കടക്കവേ ബൈക്ക് ഇടിച്ചാണ് വാമദേവൻ നായർ മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 7.30ന് പ്ലാമൂട് ജങ്ഷനിലാണ് അപകടം. പോത്തൻകോട് നിന്ന് വീട്ടിലേക്കു മടങ്ങുകയായിരുന്ന വാമദേവൻ നായരെ റോഡ് മറികടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇയാളെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെ രാത്രി 12ഓടെ മരിച്ചു. 

Thiruvananthapuram (13-06-2020): Three persons were killed in various road accidents in the district on Friday. The deceased have been identified as Maruthikunnu Palavakkode Muhammed Faizi (20), Plamood Myparambu Kunnumpurathu Veetil Vamadevan Nair (57) and Tamil Nadu Kanyakumari Vilavankodu Stephenraj (42) who were killed in separate road accidents. The incident took place at 2.30am on Friday 12-06-2020 at Attingal Three. The lorry carrying the bricks hit the back of a tipper lorry which was parked for work related to the development of the national highway. The front of the lorry collapsed due to the impact of the thunder. Attingal firefighters rescued the driver, Appukuttan, and Stephen Raj, who were trapped in the cabin. Stephen Raj, who was critically injured, was rushed to a medical college hospital but died later. Appukuttan was admitted to Valiyakunnu Taluk Hospital. His injury is not serious. Mohammad Faizi died when his bike went out of control in Kilimanoor. Umarul Farooq (15) and Asif Manzilil Asif (19) were injured in the incident. The accident took place on the Navaikkula-Thumpot road near Aitinchira around 7 am on Friday. In connection with the death of a relative, the trio were riding their bikes when a hat fell from their head and fell on the road. Faizi was rushed to the Medical College Hospital by the locals but could not be rescued. The injured were admitted to a private hospital. Vamdevan Nair was killed when his bike collided with a road crossing Kazhakoottam. The accident happened at 7.30pm on Thursday at Plamouth Junction. Vamdevan Nair, who was returning home from Pothencode, was hit by a speeding bike while crossing the road. He was rushed to a medical college hospital with serious injuries but died at 12 at night while being treated in the intensive care unit.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lorry collideddrive slowely and saftely3https://plus.codes/6JWRMRPG+Q4 


അതിർത്തിച്ചിറയിൽ മിനി ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവർക്കും സഹായിക്കും നിസ്സാര പരുക്കേറ്റു

കായംകുളം (18/06/20) : ദേശീയപാതയിൽ ഇന്നലെ വൈകിട്ട് രണ്ടിടത്ത് ഉണ്ടായ വാഹന അപകടങ്ങളിൽ 4 പേർക്കു പരുക്ക്. കൃഷ്ണപുരം അതിർത്തിച്ചിറയിൽ മിനി ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവർക്കും സഹായിക്കും നിസ്സാര പരുക്കേറ്റു. കൊല്ലത്തു നിന്ന് ആലപ്പുഴ ഭാഗത്തേക്കു കശുവണ്ടിത്തോടുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് ദേശീയപാതയ്ക്കു സമീപമുള്ള താഴ്ചയിലേക്കു മറിഞ്ഞത്.
ദേശീയപാതയിൽ കൃഷ്ണപുരത്ത് ഇന്നലെ ഉണ്ടായ അപകടത്തിൽ 
അതിർത്തിച്ചിറയിലേക്ക് മറിഞ്ഞ മിനി ലോറി.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lost control of the vehicleTBA0+https://plus.codes/6JXR4GX7+45

എംഎസ്എം കോളജിനു സമീപം സൂപ്പർ ഫാസ്റ്റ് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടയിൽപെട്ട് ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കു പരുക്കേറ്റു. കണ്ണമ്പള്ളിഭാഗം കളീക്കൽ ഹുസൈന്റെ മക്കളായ അഫീസ് (26), ഹനീത (25) എന്നിവർക്കാണു പരുക്ക്. കായംകുളം ഭാഗത്തേക്ക് വന്ന സൂപ്പർഫാസ്റ്റ് അതേ ദിശയിൽ പോയ കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. 

ബ്രേക്ക് ചെയ്ത ബസ് കാറിനെ നിരക്കി നീക്കിയതോടെ മുന്നിൽ പോയ ബൈക്കിന്റെ പിന്നിൽ കാർ ഇടിച്ചു. ബൈക്കിൽ നിന്ന് വീണാണ് ഇരുവർക്കും പരുക്കേറ്റത്. കാർ വശത്തുള്ള താഴ്ചയിലേക്ക് ഇറങ്ങിയാണ് നിന്നത് എങ്കിലും കാറിലുള്ളവർ പരുക്ക് ഏൽക്കാതെ രക്ഷപ്പെട്ടു.

Read more news from the source.

തെക്കേക്കുരിശ് കവല: റോഡിന്റെ വീതിക്കുറവും വാഹനങ്ങളുടെ അതിവേഗവും ഇവിടം അപകട കേന്ദ്രമാക്കുകയാണ്

ചേർത്തല (20/06/20) : ഇട്ടാവട്ടത്ത് കിടന്നു നട്ടംതിരിയുകയാണ് ചേർത്തല തെക്കേക്കുരിശ് കവല. കവലയുടെയും റോഡിന്റെയും വീതിക്കുറവും ചില വാഹനങ്ങളുടെ അതിവേഗവും ഇവിടം അപകട കേന്ദ്രമാക്കുകയാണ്. 5 റോഡുകൾ ചേരുന്നതാണ് തെക്കേക്കുരിശ് കവല. പടിഞ്ഞാറ് അർത്തുങ്കൽ, അരീപ്പറമ്പ്, കണിച്ചുകുളങ്ങര മേഖലയിൽ നിന്നെത്തുന്ന സ്വകാര്യ – കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
സ്വകാര്യ ബസുകൾ കുരിശുകവലയിൽ നിന്നു വലത്തോട്ടു വളഞ്ഞ് കിഴക്കോട്ടു കയറി സെന്റ് മേരീസ് സ്കൂൾ വഴിയാണ് സ്റ്റാൻഡിലേക്കെത്തുന്നത്. കെഎസ്ആർടിസി ബസുകൾക്ക് ഇങ്ങനെ വലത്തോട്ടു തിരിയാനാകാത്തതിനാൽ ഇടത്തോട്ടു തിരിഞ്ഞ് മനോരമക്കവലയിലെത്തി സ്റ്റാൻഡിലേക്കു പോകുകയാണ്. കുരിശ്കവലയ്ക്കു തൊട്ടു മുന്നിലെ സെന്റ് മേരീസ് കവലയിലും സമാന സ്ഥിതിയാണ്. ബസുകൾക്ക് മാത്രമാണ് വൺവേ സംവിധാനമുള്ളത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding, less width of roads, lot of traffic due to intersection of 5 roadsNA as no accident details available0+https://plus.codes/6JXRM8MP+HC

മറ്റു വാഹനങ്ങൾക്ക് ഇതൊന്നും ബാധകമല്ല. ഇതിനാൽ രണ്ടു വലിയ വാഹനങ്ങൾ എതിർ ദിശയിലേക്കു വന്നാൽ അപകടസാധ്യതയും അപകടവും ഗതാഗതക്കുരുക്കുമാണ്.കവലകളും റോഡും ഇടുങ്ങിയതാണെന്നതാണ് പ്രധാന പ്രശ്നം. ഗതാഗത ക്രമീകരണം ഇവിടെ ആവശ്യമാണ്. മുൻപ് കവലകളുടെ വികസനത്തിനായി നഗരസഭയും പൊതുമരാമത്തും പദ്ധതികൾ രൂപീകരിച്ചെങ്കിലും ചെലവ് ഭയന്ന് തുടങ്ങാനായില്ല.

Read more news from the source.

നിയന്ത്രണം വിട്ട ബസ് ഇടിച്ച് 3 സ്ത്രീകൾക്കു പരുക്ക്

ചേർത്തല (19/06/20) : ബസ് കാത്തുനിന്ന 3 സ്ത്രീകളെ, നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ചിട്ടു. ഇന്നലെ രാവിലെ 6.30 ന് തങ്കിക്കവലയിലായിരുന്നു അപകടം. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ തകർത്ത ബസ് മരത്തിലിടിച്ചാണ് നിന്നത്. കൊച്ചിയിലേക്കു പോയ ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപെട്ടത്.
പരുക്കേറ്റ മിനിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും ബിന്ദു, ബിനിമോൾ എന്നിവരെ ചേർത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓട്ടോഡ്രൈവർ ഓടി മാറിയതിനാൽ പരുക്കേറ്റില്ല. സ്റ്റോപ്പിൽ നിർത്താൻ ശ്രമിക്കുമ്പോഴാണ് ബസ് നിയന്ത്രണം തെറ്റിയത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lost control of the busTBA0+https://plus.codes/6JXRP838+HR

Read more news from the source.

ദേശീയപാതയിൽ നാവായിക്കുളം തട്ടുപാലത്തിന് സമീപം നാലു വാഹനങ്ങൾ തമ്മിലിടിച്ച് 3 പേർക്ക് ഗുരുതര പരുക്ക്

കല്ലമ്പലം (18/06/20) : ദേശീയപാതയിൽ നാവായിക്കുളം തട്ടുപാലത്തിന് സമീപം നാലു വാഹനങ്ങൾ അപകടത്തിൽപെട്ട് മൂന്നു പേർക്ക് ഗുരുതര പരുക്ക്. ഇടിയെത്തുടർന്ന് ലോറി മറിഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടെ മരുന്നുമായി എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വാനിന്റെ പിറകിൽ ലോറി ഇടിച്ചതാണ് ആദ്യ അപകടം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingTBA0+https://plus.codes/6JWRQQGP+68

ഇടിച്ച ലോറി നിയന്ത്രണം തെറ്റി സമീപത്തെ താഴ്ചയിലുള്ള ചതുപ്പിലേക്കു മറിഞ്ഞെങ്കിലും ആളപായമുണ്ടായില്ല. അപകടം കണ്ട് നിർത്തിയിട്ടിരുന്ന മറ്റൊരു ലോറിയിൽ തിരുവനന്തപുരം ഭാഗത്തേക്കു വരികയായിരുന്ന മിനി ടാങ്കർ ഇടിച്ചു കയറിയാണ് രണ്ടാമത്തെ അപകടം. ടാങ്കർ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്കു പരുക്കേറ്റു. പാരിപ്പള്ളിയിൽ നിന്നു വിതുരയിലേക്കു കമ്പിയുമായി വന്ന ലോറിയിലാണ് മിനി ടാങ്കർ ഇടിച്ചത്. ഗുരുതര പരുക്കേറ്റ നെയ്യാറ്റിൻകര സ്വദേശികളായ കമൽ(23),പ്രവീൺ(21),ഗണേഷ്(20) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read more news from the source.

Friday, 19 June 2020

കോഴഞ്ചേരി – റാന്നി റോഡിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം

കോഴഞ്ചേരി (17/06/20) : സ്‌കൂട്ടറിനു പിന്നിൽ ടോറസ് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ താൽക്കാലിക കഴകം ജീവനക്കാരന് ദാരുണാന്ത്യം. അയിരൂർ ഇടപ്പാവൂർ പ്രശാന്തിയിൽ രമേശ്കുമാർ (50) ആണ് ഇന്നലെ 12.50ന് കോഴഞ്ചേരി – റാന്നി റോഡിൽ മുത്തൂറ്റ് ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തിൽ മരിച്ചത്.
ക്ഷേത്രത്തിലെ ജോലി കഴിഞ്ഞു വീട്ടിലേക്കു പോകും വഴി സ്കൂട്ടറിന്റെ പിന്നിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു. കോഴഞ്ചേരിയിൽനിന്ന് കരിങ്കല്ലുമായി റാന്നിക്ക് പോകുകയായിരുന്നു ലോറി. സ്കൂട്ടറിൽനിന്നു വീണ രമേശിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. തലയ്ക്കു സാരമായി പരുക്കേറ്റ രമേശ്കുമാർ അപകടമുണ്ടായ ഉടൻ മരിച്ചു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingTBA1+https://plus.codes/6JXR8PQ6+GF

അപകടം നടന്ന് അര മണിക്കൂറിനു ശേഷം ആറന്മുള പൊലീസ് സ്ഥലത്ത് എത്തിയാണ് മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയത്.

Read more news from the source.

ചെറുവത്തൂർ ടൗണിൽ അപകടക്കെണിയായി കുഴി

ചെറുവത്തൂർ (18/06/20) : ശ്രദ്ധയൊന്നു മാറിയാൽ ഏത് വാഹനവും ഈ കുഴിയിൽ വീഴും. ദേശീയപാതയിലുള്ള ചെറുവത്തൂർ ടൗണിലെ വലിയ കുഴിയാണ് വാഹനയാത്രക്കാർക്ക് അപകട കെണിയൊരുക്കുന്നത്. ദേശീയപാതയിൽ റോഡ് തകർന്ന് വലിയ കുഴി ഉണ്ടാവുകയായിരുന്നു. ശക്തമായ മഴയിൽ ഈ കുഴിയിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ വാഹനയാത്രക്കാർക്ക് കുഴിയുടെ ആഴം കാണാൻ സാധിക്കുന്നില്ല. ഇതു മൂലം ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന ഒട്ടെറെ പേർ ഈ കുഴിയിൽ വീഴുകയും ചെയ്തു.
ഭാഗ്യം കൊണ്ട് മാത്രമാണ് പലരും രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ടൗണിലെ ചുമട്ട് തൊഴിലാളികൾ കുഴിയുടെ സമീപം ടയറുകൾ വച്ച് അപകട സൂചന നൽകിയെങ്കിലും രാത്രി സമയങ്ങളിൽ ഇതിന് മുകളിലുടെ തന്നെ വാഹനങ്ങൾ കടന്ന് പോകുന്ന അവസ്ഥ വന്നു. ബസ്റ്റാൻഡിനകത്ത് നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് ബസുകൾ പോകുന്ന ബൈപാസ് റോഡിന് മുന്നിലാണ് കുഴിയുള്ളത്. ദേശീയപാതയിലൂടെ വേഗത്തിൽ കടന്ന് വരുന്ന വാഹനങ്ങൾക്ക് എളുപ്പത്തിൽ ഈ കുഴി കാണാൻ സാധിക്കില്ല. അത് കൊണ്ട് തന്നെ വാഹനയാത്രക്കാർ ഏത് സമയത്തും അപകടത്തിൽപ്പെടാവുന്ന അവസ്ഥയാണുള്ളത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
dangerous pothole on road, less visibility during night, speedingNA as no accident details available0+https://plus.codes/7J4Q6587+42

Read more news from the source.

പാണ്ടങ്കരി പുതുപുരയ്‌ക്കൽ പാലത്തിന് സമീപം നിയന്ത്രണം തെറ്റി ബൈക്ക് തോട്ടിലേക്ക് മറിഞ്ഞു

എടത്വ (18/06/20) : ബൈക്കുമായി വെള്ളത്തിൽ വീണ യാത്രക്കാരന് രക്ഷകരായി യുവാക്കൾ. ആശാരിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ചെന്നിത്തല സ്വദേശി ഓമനക്കുട്ടൻ (54) ആണ് അപകടത്തിൽപെട്ടത്. പാണ്ടങ്കരി കണിച്ചേരി റിനോഷ്, കണ്ണംമാലിൽ ജിത്തു എന്നിവരാണ് വെള്ളത്തിൽ വീണ ഓമനക്കുട്ടനെയും ബൈക്കും കരയ്ക്ക് എത്തിച്ചത്.
പാണ്ടങ്കരി എസ്‌എൻഡിപിക്ക് സമീപമുള്ള പുതുപുരയ്‌ക്കൽ പാലത്തിന് സമീപം വച്ച് ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അപകടം. എടത്വായിൽനിന്ന് ചെന്നിത്തലയിലുള്ള വീട്ടിലേക്ക് മടങ്ങും വഴി പാലത്തിലേക്ക് കയറുന്നതിനിടെ നിയന്ത്രണം തെറ്റി ബൈക്ക് തോട്ടിലേക്ക് വീഴുകയായിരുന്നു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lost control of the bikeTBA0+https://plus.codes/6JXR9F3H+XQ

Read more news from the source.

മൂന്നുകല്ല് ഗുരുമന്ദിരത്തിന് സമീപം പൊലീസ് വാനുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്

സീതത്തോട് (18/06/20) : നിയന്ത്രണം വിട്ട ബൈക്ക് പൊലീസ് വാനിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനു പരുക്ക്. വാലുപാറ വാഴക്കാലായിൽ അൻവറിനെ(22) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ മൂന്നുകല്ല് ഗുരുമന്ദിരത്തിന് സമീപമാണ് സംഭവം.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lost control of the bike and hit the police vanTBA0+https://plus.codes/6JXR8XJ7+9W

Read more news from the source.

Thursday, 18 June 2020

ആലുവ റൂറൽ എസ്പി ഓഫിസ് കവലയിൽ ദിശാബോർഡുകൾ സ്ഥാപിച്ചിരുന്ന പഴയ കോൺക്രീറ്റ് കുറ്റി അപകടങ്ങൾക്ക് ഇടയാക്കുന്നു

ആലുവ (18/06/20) : റൂറൽ എസ്പി ഓഫിസ് കവലയിൽ ദിശാബോർഡുകൾ സ്ഥാപിച്ചിരുന്ന പഴയ കോൺക്രീറ്റ് കുറ്റി അപകടങ്ങൾക്ക് ഇടയാക്കുന്നു. രാത്രിയിലാണ് അപകടങ്ങളേറെ. ഇരുചക്രവാഹന യാത്രികരാണ് ഇതിൽ ഇടിച്ചു മറിയുന്നത്. ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് ഉണ്ടെങ്കിലും 4 ബൾബുകൾ മാത്രമേ തെളിയുന്നുള്ളൂ. 4 റോഡുകൾ കൂടിച്ചേരുന്ന കവലയാണിത്. 10 മീറ്റർ ഉയരമുള്ള ഇരുമ്പു പൈപ്പിലാണ് ആലുവ ടൗൺ, എറണാകുളം, തൃശൂർ, പെരുമ്പാവൂർ എന്നിവിടങ്ങളിലേക്കു തിരിയാനുള്ള ദിശാസൂചിക സ്ഥാപിച്ചിരുന്നത്. 3 മാസം മുൻപു പൈപ്പ് ഒടിഞ്ഞു. അതുറപ്പിച്ചിരുന്ന കോൺക്രീറ്റ് ഭാഗം മാത്രം അവശേഷിച്ചു.
ദൂരസ്ഥലങ്ങളിൽ നിന്നുള്ള വാഹന ഡ്രൈവർമാർ ഇവിടെ എത്തുമ്പോൾ എങ്ങോട്ടു തിരിയണമെന്നറിയാതെ ആശയക്കുഴപ്പത്തിലാകും. അടുത്തുള്ള പെട്ടിക്കടക്കാരാണ് വഴി പറഞ്ഞു കൊടുക്കുന്നത്. അതു മടുത്തപ്പോൾ അവർ താഴെ വീണുകിടന്ന ബോർഡുകൾ ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിൽ കെട്ടിവച്ചു. എന്നാലും രാത്രി എത്തുന്നവർ വെട്ടിലാകും. എസ്പി ഓഫിസിൽ പാറാവു നിൽക്കുന്ന പൊലീസുകാരല്ലാതെ പരിസരത്ത് ഒരാളും ഉണ്ടാകില്ല.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lack of sign boards, lack of street lights at nightNA as no accident details available0+https://plus.codes/7J2R4924+5Q

ഇവിടെ സിസിടിവി ക്യാമറകൾ ഉണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. വൈദ്യുതി കമ്പികൾക്കു തടസ്സമായ വൃക്ഷത്തലപ്പുകൾ വെട്ടിമാറ്റിയ കൂട്ടത്തിൽ ക്യാമറകളിലേക്കുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിളും അറ്റുപോയി. മൂന്നാഴ്ച മുൻപാണു സംഭവം. 6 മാസം മുൻപ് എസ്പി ഓഫിസിനു മുൻപിലെ പെട്ടിക്കടയിൽ മോഷണം നടന്നിരുന്നു. കടയുടെ മുകളിലെ ഷീറ്റുകൾ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. അന്നു പൊലീസ് പരിശോധിച്ചപ്പോഴും സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നു.

Read more news from the source.

അരൂർ ക്ഷേത്രം ജംക്‌ഷനിൽ ആംബുലൻസ് ലോറിക്കു പിന്നിലിടിച്ചു യുവതി മരിച്ചു

മുഹമ്മ (16/06/20) : ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആംബുലൻസ് ലോറിക്കു പിന്നിലിടിച്ചു യുവതി മരിച്ചു. തണ്ണീർമുക്കം വെളിയമ്പ്രയിലെ അമ്മവീടായ അഞ്ചാതറയിൽവച്ചാണ് അംബികാമാർക്കറ്റ് പുളിമൂട്ടിൽ നടരാജന്റെയും ഉഷയുടെയും മകളായ അഹല്യാദേവിക്കു (രാഖി–32) ചൊവ്വാഴ്ച വൈകിട്ട് പൊള്ളലേറ്റത്. ഉടൻതന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അസൗകര്യങ്ങൾ പറഞ്ഞ് രാഖിയെ ചികിത്സിക്കാൻ തയാറായില്ല.
മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവരും കൈയൊഴിഞ്ഞു. വിലപ്പെട്ട മൂന്നരമണിക്കൂർ ഇതിനോടകം നഷ്ടപ്പെട്ടിരുന്നു.
തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അരൂർ ക്ഷേത്രം ജംക്‌ഷനിൽ വെച്ച് ആംബുലൻസ് ലോറിയിൽ ഇടിക്കുകയായിരുന്നു. ആംബുലൻസിലെ സ്ട്രെച്ചറിൽനിന്നു തെറിച്ചുവീണ രാഖിക്ക് തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമായി.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding might have caused the accidentTBA1+https://plus.codes/6JXRV894+33

Read more news from the source.

Wednesday, 17 June 2020

മാവേലിക്കര–പന്തളം റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചു അപകടം

മാവേലിക്കര (16/06/20) : ബൈക്കുകൾ കൂട്ടിയിടിച്ചു ടയർ റീട്രെഡിങ് ഷോപ് ഉടമ മരിച്ചു. തഴക്കര അറുന്നൂറ്റിമംഗലം ശബരിയിൽ (ചരിവുപറമ്പിൽ) കെ.അനിൽകുമാർ (47) ആണു മരിച്ചത്. എതിർദിശയിൽ നിന്നു വന്ന ബൈക്ക് ഓടിച്ചിരുന്ന ചെങ്ങന്നൂർ കോടുകുളഞ്ഞി കാരോട് സുരേഷ് ഭവനം സൂരജിനെ (21) ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവേലിക്കര–പന്തളം റോഡിൽ തഴക്കര പഞ്ചായത്ത് ഓഫിസിനു മുന്നിൽ ഇന്നലെ രാവിലെ 9.15ന് ആയിരുന്നു അപകടം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
incoming bike was at high speedTBA1+https://plus.codes/6JXR6HPQ+FF

തഴക്കര പഞ്ചായത്ത് ഓഫിസിനു മുന്നിൽ ശബരി ടയർ റീട്രെഡിങ് സ്ഥാപനം നടത്തുന്ന അനിൽകുമാർ വീട്ടിൽ നിന്നു വരികയായിരുന്നു. കടയുടെ ഭാഗത്തേക്കു ബൈക്ക് തിരിക്കവേ കൊച്ചാലുംമൂട് നിന്നു വേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നെന്നു നാട്ടുകാർ പറയുന്നു. ഇരുവരെയും നാട്ടുകാർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനിൽകുമാർ മരിച്ചു. ഭാര്യ ധന്യ. മക്കൾ: ശബരീനാഥ്, കാശിനാഥ്.

Read more news from the source.

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...